ഹൈദരാബാദ്: മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വൈഎസ്ആർസിപി എംപി അവിനാശ് റെഡ്ഡി സിബിഐയ്‌ക്ക് മുൻപാകെ ഹാജരായി. അവിനാശ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തെലങ്കാന ഹൈക്കോടതി ഏപ്രിൽ 25-വരെ അവിനാശിനെ അറസ്റ്റ് ചെയ്യാൻ പാടില്ലായെന്ന് സിബിഐയോട് നിർദ്ദേശിച്ചിരുന്നു. കേസിന്റെ അന്വേഷണത്തിനായി സിബിഐ ആവശ്യപ്പെടുന്ന പ്രകാരം ഹാജരാകണമെന്നും കോടതി അവിനാശിനോട് നിർദ്ദേശിച്ചു.
ഏപ്രിൽ 25 ന് കോടതി കേസിൽ വിധി പ്രസ്താവിക്കും. കേസുമായി ബന്ധപ്പെട്ട് അവിനാശിന്റെ പിതാവും മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനുമായ വൈഎസ് ഭാസ്‌കർ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
2019 മാർച്ച് 15-ന് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ച്ചകൾക്ക് മുൻപാണ് ഭാസ്‌കർ റെഡ്ഡി കൊല്ലപ്പെട്ടത്. പുലിവെണ്ടൂരിലെ വസതിയിൽവെച്ചായിരുന്നു മരണം. തുടക്കത്തിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് കേസ് അന്വേഷിച്ചത്. എന്നാൽ 2020-ൽ കേസ് സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു.
Comments