തമിഴ്നാട്ടിൽ തുടർച്ചയായി എക്സ് മുസ്ലിമുകളെ വേട്ടയാടുകയാണ് സർക്കാർ. നാഗൂർ സ്വദേശിയായ സാദിഖ് സമദിനിനെയാണ് സർക്കാർ അറസ്റ്റ് ചെയ്തത്. ഇയാൾ വർഷങ്ങൾക്ക് മുന്നേ മുസ്ലീം സമൂദയത്തിൽ നിന്നും മാറുകയും ഇസ്ലാമിലെ പൊള്ളത്തരങ്ങളും വൈരുദ്ധ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇസ്ലാമിക മതമൗലികവാദികൾ ഇതേ തുടർന്ന് ഇയാൾക്ക് നേരേ ആക്രമങ്ങളും വധഭീഷണിയും മഴക്കുകയായിരുന്നു. എന്നാൽ സാദിഖിനെ സംരക്ഷിക്കുന്നതിന് പകരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു തമിഴ്നാട് സർക്കാർ.
മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നും നബിയെ കുറിച്ച് തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നും പറഞ്ഞുകൊണ്ട് സൈബർ ക്രൈമിൽ പരാതി കൊടുത്തു. പിന്നാലെ നാഗൂർ പോലീസ് സാദിഖ് സമദിന്റെ പേരിൽ കേസെടുത്ത് ജയിൽ അടയ്ക്കുകയായിരുന്നു. നിലവിൽ സാദിഖിന്റെ ആരോഗ്യാവസ്ഥ മോശമാണ് അതേ തുടർന്ന് ഇയാളെ തിരുച്ചി ഗവർമെന്റ് ആശുപത്രിയിയിലെ ജയിൽ ഡിവിഷനിൽ അഡ്മിറ്റ് ചെയ്തിരിക്കുയാണ്. എന്നാൽ ജാമ്യം നൽകരുതെന്നും ഗൂണ്ടാ ആക്ടിൽ കേസെടുക്കണമെന്നുമാണ് മുസ്ലിം ജമാഅത്തുകളുടെ ആവശ്യം. സോഷ്യൽ മീഡിയ വഴി ജനങ്ങളോട് അക്രമത്തിന് ആഹ്വാനം ചെയ്യുകയുാണ് ജമാഅത്തുകൾ.
മുസ്ലീം മതമൗലികവാദികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇത്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായി നിരവധിപേർ ഇസ്ലാമിക മതത്തിൽ നിന്ന് പുറത്തു വരുകയും തമിഴ്നാട്ടിൽ എക്സ് മുസ്ലിം സംഘടന രൂപീകരിക്കാൻ ശ്രമിച്ചചുമാണ് സാദിഖിനെതിരെ തിരിയാൻ കാരണമെന്നും കരുതുന്നു.തമിഴ്നാട് ഒരുകാലത്ത് നിരീശ്വരവാദികളുടെ ഈറ്റില്ലമായിരുന്നു. പെരിയാർ അടക്കമുള്ള നേതാക്കളുടെ പാരമ്പര്യം ഉദ്ഘോഴിക്കുന്ന പാർട്ടിയാണ് ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്. എന്നാൽ ഇന്ന് തമിഴ്നാട് ഇസ്ലാമിക മതമൗലികവാദികളുടെ കൈകളിൽ അമർന്നിരിക്കുകയാണ്.
Comments