തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇടത് വത്കരണമാണ് ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് തടസമായിനിൽക്കുന്നത്.ഉച്ചക്കഞ്ഞികൊടുക്കുന്നതാണ് വിദ്യാഭ്യാസമേഖലയുടെ നേട്ടമായി സർക്കാർ ചൂണ്ടിക്കാട്ടുന്നതെന്ന് മന്ത്രി വിമർശിച്ചു. കേരളത്തിലെ വിദ്യാഭ്യാസമേഖല നിലവാരം പുലർത്തുന്നതെങ്കിൽ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കേരളത്തിലേക്ക് എത്തുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.
എല്ലാ സ്ഥാപനങ്ങളിലും സിപിഎം അനുകൂലികളെ തിരുകിക്കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.അതിന് വിരുദ്ധമായി നിൽക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്കഞ്ഞികൊടുന്നതിനെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാക്കാലത്തും പുതിയ വിദ്യാഭ്യാസ പദ്ധതികളെ എതിർത്ത സമീപനമാണ് ഇടതുപക്ഷം സീകരിച്ചിട്ടുള്ളത്.
എന്നാൽ ദേശീയതയിൽ ഊന്നിയ പുത്തൻ വിദ്യാഭ്യാസ പദ്ധതികളിലൂടെ രാജ്യത്തെ ലോകത്തിന്റെ നെറുകിലെത്തിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. സാങ്കേതികവിദ്യയിലൂടെയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് മോദി സർക്കാർ ആവിഷ്കരിക്കുന്നതെന്നും വി മുരളീധൻ വ്യക്തമാക്കി.രാഷ്ട്രീയ ഇടപെടലുകളും കുത്തഴിഞ്ഞ നയങ്ങളും കൊണ്ട് സംസ്ഥാനത്തെ വിഭ്യാഭ്യാസ സ്ഥാപങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുവാൻ സാധിക്കില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments