പട്ന: തോട്ടിലൂടെ ഒഴുകിയെത്തിയ നോട്ടുകെട്ടുകൾ സ്വന്തമാക്കാൻ അഴുക്കുചാലിൽ ഇറങ്ങി മുങ്ങിത്തപ്പി നാട്ടുകാർ.
ബീഹാറിലെ പട്നയിൽ സംഭവം. രാവിലെ എട്ട് മണിയോടെയാണ് നാട്ടുകാർ പണം ഒഴുകിവരുന്നത് കണ്ടത്. പട്നയിലെ സസാറമിലെ പാലത്തിന് അടിയിലൂടെ ഒഴുകുന്ന അഴുക്കുചാലിലാണ് പത്ത് രൂപയുടെയും നൂറ് രൂപയുടെയും കെട്ടുകണക്കിന് പണം ഒഴുകി വന്നത്.
നോട്ടുകെട്ടുകൾ കണ്ടതോടെ നാട്ടുകാർ അതിശയിച്ചെങ്കിലും ചിലർ ഉടൻ തോട്ടിലേക്ക് ചാടുകയായിരുന്നു. അഴുക്ക് ചാലിലേക്ക് ചാടിയവർ പണം കൊണ്ട് വരുന്നത് കണ്ടതോടെ കൂടുതൽ പേർ ചാലിലേക്ക് ചാടി പണത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് വിവിധ സ്ഥലത്ത് നിന്ന് ആൾക്കാർ തോട്ടിന് ചുറ്റും തടിച്ചുകൂടി. തുടർന്ന് പ്രദേശത്ത് ആൾക്കൂട്ടം നിറഞ്ഞതോടെ പോലീസ് എത്തി നാട്ടുകാരെ പിരിച്ചുവിടേണ്ടി വന്നു.
വ്യാജനോട്ടുകളാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ യാഥാർത്ഥ കറൻസി നോട്ടുകളാണ് കിട്ടിയതെന്ന് ചിലർ പറഞ്ഞു. പണത്തിന്റെ ഉറവിടം വ്യക്തമാകുന്നതിന് സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments