ദിസ്പൂർ: അസമിൽ ബഹുഭാര്യത്വ സമ്പ്രദായം നിരോധിക്കാൻ നടപടികളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇതിനായി പഠനങ്ങൾ നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് പോളിഗാമി നിരോധിക്കുന്നതിന് വേണ്ടിയുള്ള നിയമസാധുത പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ രൂപീ കരിക്കാൻ തീരുമാനിച്ചതായും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബഹുഭാര്യത്വം നിയമപരമായി നിയന്ത്രിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സമിതി വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കാനുള്ള തീരുമാനമെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്നും വിദഗ്ധ സമിതി അന്വേഷിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 25നോടൊപ്പം, മുസ്ലീം വ്യക്തിനിയമ (ശരിയത്ത്) നിയമം 1937ലെ വ്യവസ്ഥകൾ എന്നിവ സമിതി പരിശോധിക്കും.”മുഖ്യമന്ത്രി ട്വിറ്ററിൽ പറഞ്ഞു. കൂടാതെ ഈ വിഷയത്തെക്കുറിച്ച് ജനപ്രതിനിധികളുമായും നയതന്ത്രജ്ഞരുമായും ചർച്ചകൾ നടത്തും.
കൂടാതെ ഈ വിഷയത്തെ പറ്റി ജനപ്രതിനിധികളുമായും ചർച്ച നടത്തും.
Comments