ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം പൊട്ടിപുറപ്പിച്ച് പാകിസ്താൻ. അക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടു. രാജ്യത്തിലെ അഴിമതിക്കേസ് വിചാരണയിൽ ഹാജരാകാൻ ഇമ്രാൻ ഖാനോട് ് കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്.
രാജ്യത്തുടനീളം പ്രതിഷേധത്തിന് പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു. ലാഹോർ, പെഷവാർ, ക്വറ്റ, കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ നടക്കുന്നത്. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ജില്ലാ കോടതിയ്ക്ക് പകരം ഇസ്ലാമാബാദിലെ പോലീസ് ലൈസൻസ് ഏരിയയിലാണ് കേസിന്റെ വാദം നടത്തുന്നത്.
2019-ൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാൻ സ്ഥാപിച്ച അൽ ഖാദിർ യൂണിവേഴ്സിറ്റി കേസിനെ തുടർന്നാണ് അറസ്റ്റ്. ഇസ്ലാമാബാദിൽ വെച്ചാണ് ഇമ്രാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. സർവ്വകലാശാലയ്ക്ക് അനുവദിച്ച ഭൂമിയും ,ഫണ്ട് തുകയും പാകിസ്താൻ സർക്കാർ എന്താണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല എന്നതും കേസിന് ആസ്പദമായ ശക്തമായ ആരോപണമാണ്.
ഇസ്ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫൈസലാബാദിൽ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് പ്രതിഷേധക്കാർ അടിച്ചുതകർത്തു.
Comments