ഇസ്ലാമാബാദ്: സമുദ്രാതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ. വാഗാ അതിര്‍ത്തി വഴിയാണ് ഇവരെ ഇന്ത്യയിലേക്ക് കൈമാറിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് ആദ്യബാച്ച് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്. ശേഷിക്കുന്ന രണ്ട് ബാച്ചുകളെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിട്ടയക്കുമെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് ഇന്ത്യക്കാർ അസുഖം മൂലം മരിച്ചു. മുഹമ്മദ് സുല്‍ഫിക്കര്‍, സോമദേവ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഈദി ഫൗണ്ടേഷന് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാലര വര്‍ഷം മുമ്പാണ് സോമദേവും സുല്‍ഫിക്കറും പാക് ജയിലിലായത്. വരും മാസങ്ങളിൽ ജയിലിൽ കഴിയുന്ന 200- ഓളം പേരെ വിട്ടയക്കുമെന്നാണ് പാക് അധികൃതർ പറഞ്ഞത്.
Comments