ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് ചൗഹാൻ പറഞ്ഞു. കോൺഗ്രസ് മദ്ധ്യപ്രദേശിൽ തകർന്നടിയാൻ പോകുകയാണെന്നും രാഹുൽ പകൽ സ്വപ്‌നം കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
150 സീറ്റുകൾ നേടി മദ്ധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. പാർട്ടി ഒറ്റക്കെട്ടാണെന്നും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥും പരാമർശിച്ചിരുന്നു. ഈ പ്രതികരണങ്ങൾക്കുള്ള മറുപടിയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് നൽകിയത്.
2023 അവസാനമാണ് മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. 230 സീറ്റുകളുള്ള സഭയിൽ കേവലഭൂരിപക്ഷം ലഭിക്കാൻ 116 സീറ്റുകളാണ് വേണ്ടത്. നിലവിൽ 130 അംഗങ്ങളാണ് സഭയിൽ ബിജെപിയ്‌ക്കുള്ളത്.
Comments