ശ്രീനഗർ: ജമ്മുകശ്മീരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 55 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമൃത്സറിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് സിആർപിഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവർത്തനം ഏകദേശം പൂർത്തിയായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബസ്സിൽ നിശ്ചിത പരിധിയേക്കാൾ യാത്രക്കാരുണ്ടായിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബസ്സിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ക്രെയിനെത്തിച്ച് പരിശോധന നടത്തിയിരുന്നു. അപകടസ്ഥലത്ത് സിആർപിഎഫും പോലീസും മറ്റ് സംഘങ്ങളുമുണ്ട്. അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments