ന്യൂഡൽഹി : മഹ്റമില്ലാതെ, അതായത് ഭർത്താവോ പുരുഷനോ ഇല്ലാതെ സ്ത്രീകൾ ഹജ്ജിന് പോകുന്നത് ചരിത്രത്തിലാദ്യമായാണ് . രാജ്യത്തുടനീളം ഇത്തരത്തിൽ ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം 4000 ആയി. ഡൽഹിയിൽ നിന്ന് മാത്രം 39 സ്ത്രീകളാണ് ഹജ്ജിന് പോകുന്നത്. ഈ യാത്രയ്ക്ക് അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മുസ്ലീം വനിതകൾ രംഗത്തെത്തി.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് 39 സ്ത്രീകളടങ്ങുന്ന സംഘം തീർഥാടനത്തിന് പുറപ്പെട്ടു. കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു. മോദി സർക്കാരിന്റെ കാലത്ത് സ്ത്രീകൾ സ്വയം പര്യാപ്തരാവുകയാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ഇന്ന് സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാനുള്ള കാരണം ഇതാണ്.
ഈ യാത്രയെ സംബന്ധിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു. ആദ്യമായാണ് ഹജ്ജ് നടപടികൾ ഇത്രയും സുഗമമായി നടക്കുന്നതെന്ന് സൗദി എയർലൈൻസും അറിയിച്ചു.സ്ത്രീകൾക്ക്
നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഹജ്ജിനായി ഫിറ്റ്നസ് പരിശീലനവും നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ഇതിന് പുറമെ സൗദിയിൽ ഇവർക്കുള്ള താമസത്തിന് പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ ആരുടെയെങ്കിലും ആരോഗ്യം മോശമായാൽ അവർക്കുള്ള ചികിത്സാ സൗകര്യങ്ങളിൽ പൂർണ ശ്രദ്ധ നൽകും
Comments