കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്തു നടക്കും. ഉച്ചയ്‌ക്ക് 2 മണിക്ക് തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. മോർച്ചറിയിൽ ഇന്ന് രാവിലെയോടെയാണ് വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. പിന്നീട് പൊങ്ങന്താനം യുപി സ്കൂൾ,ഞാലിയാകുഴി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചക്ക് ഒന്നരയോടെ വിലാപയാത്രയായി പള്ളിയിലേക്ക് മൃതദേഹം എത്തിക്കുക.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ അപകടത്തിലായിരുന്നു മരണം. സുധി വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
കാക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങൾ എത്തിയിരുന്നു. കലാസാംസ്കാരിക മേഖലകളിലെ നിരവധിപേർ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
Comments