എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച എസ് എഫ് ഐ നേതാവിനെതിരെ പരാതി. മഹാരാജാസ് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിനിയായ കെ. വിദ്യയാണ് വ്യാജ രേഖ നിർമ്മിച്ചത്. 2 വർഷം മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സർക്കാർ കോളേജിൽ ജോലിയ്‌ക്ക് ശ്രമിക്കുകയായിരുന്നു ഇവർ എന്നാൽ ഹാജരാക്കിയ രേഖകളിൽ അട്ടപ്പടി കോളേജിന് സംശയം തോന്നിയതോടെ പിടിക്കപ്പെട്ടു. തുടർന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ മഹാരാജസ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി.
കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രേഖ നിർമ്മിച്ചിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. വ്യാജരേഖ നിർമ്മിക്കാൻ സാഹായിച്ചതിന് പിന്നിൽ ആർഷോയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മഹാരാജാസിൽ പഠിക്കുമ്പോഴും പിന്നീട് കാലടി സർവ്വകലാശാലയിൽ പഠിക്കുമ്പോഴും വിദ്യാ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയും വിവിധ ചുമതലകളും വഹിച്ചിട്ടുള്ള നേതാവുമാണ്. മഹാരാജസ് കോളേജിലെ എസ്എഫ്ഐ പിജി റെപ്പായി വിദ്യ ജയിച്ചിട്ടിട്ടുണ്ട്.
ഈ സംഭവത്തോടെ വ്യാജരേഖ നിർമ്മിച്ചാണ് എസ്എഫ്ഐ നേതാക്കാൾ പലപ്പോഴും ജോലിയും സ്ഥാനമാനങ്ങളും നേടുന്നത് എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. വിവിധ കോളേജുകളിൽ അധ്യാപകരായും മറ്റും ജോലി നോക്കുന്ന മുൻ എസ് എഫ് ഐ നേതാക്കളുടെയോക്കെ യോഗ്യത പുനഃ പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് ഈ സംഭവങ്ങളൊക്കെ വിരൽ ചൂണ്ടുന്നത് എന്ന് വിദ്യാർത്ഥികൾ സൂചിപ്പിക്കുന്നു.
കോളേജിലെ വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച് സംസ്ഥാന സെക്രട്ടറി ആർഷോ ജയിലിലായിരുന്നപ്പോൾ നടന്ന പരീക്ഷയിൽ ഇയാൾ ജയിച്ചതായി രേഖയുണ്ടെന്നും. പല സർട്ടിഫിക്കറ്റിലും ആർഷോ വിജയിച്ചെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ രീതിയിൽ മാർക്ക് കാണിച്ചിട്ടില്ല. ഇതെല്ലാം തന്നെ ആർഷോയുടെ പരീക്ഷ വിജയത്തെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തിൽ വ്യാജമാർക്ക് ലിസ്റ്റ് സൃഷ്ടിക്കാൻ സാധിക്കുന്ന ആർഷോയുടെ സഹായം വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് വിദ്യയ്‌ക്ക് സഹായമായതെന്നാണ് ആരോപണം.
Comments