തിരുവനന്തപുരം: എസ്എഫ്‌ഐ നേതൃത്വത്തെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. എസ്എഫ്‌ഐയെ കരിവാരി തേയ്‌ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിയാസ് പറഞ്ഞു. തെറ്റ് ചെയ്തവരോട് സന്ധി ചെയ്യുന്ന നിലപാടല്ല സിപിഐഎമ്മും എസ്എഫ്‌ഐയും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നിലപാടുകളെ എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യുമെന്നും റിയാസ് മാദ്ധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.
ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ സിപിഐഎം ശക്തമായ നിലപാട് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ അടക്കം വർഗീയ കലാപങ്ങൾ ഇല്ലാതാകാൻ കാരണം എസ്എഫ്‌ഐയുടെ ഇടപെടലാണ്. ചിലർ ഗോവിന്ദൻ മാഷിനെ ബോധപൂർവ്വം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി.
എസ്എഫ്‌ഐ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ ബാലനും രംഗത്തെത്തി. എസ്എഫ്‌ഐ ഒരു വികാരമാണെന്നും ആർഷോ ആക്രമണങ്ങളിൽ പതറാതെ പിടിച്ചുനിന്ന കുട്ടിയാണെന്നും ബാലൻ പറഞ്ഞു.
Comments