ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആറ് പേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടാതായാണ് റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രണ്ട് ദേശീയപാതകൾ ഉൾപ്പെടെ 124 റോഡുകൾ തകർന്നതായി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ പെയ്യുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം നടത്തി വരികയാണെന്നും ദുരന്തസാധ്യത മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ സേനയുടെ മാനേജ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഓങ്കാർ ചന്ദ് ശർമ്മ അറിയിച്ചു.
Comments