വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ. ആഗോള വിപണികളെ പിന്നിലാക്കിയാണ് ഇന്ത്യൻ കുതിച്ചുയർന്നത്. ഇന്ന് സെൻസെക്‌സ് ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് എത്തി നിൽക്കുന്നത്. വ്യാപാരം ആരംഭിച്ച ഉടനെ നിഫ്റ്റി റെക്കോഡ് നിലവാരമായ 18,908ലെത്തി. സെന്‍സെക്‌സ് 63,716ലും എത്തി. നേട്ടത്തിന് പിന്നിൽ ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളാണ്.
ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളർച്ച 13.77 ശതമാനമാണ് ഉയർന്നത്. 3.48 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള രാജ്യത്തെ വിപണി ലോകത്തെതന്നെ അഞ്ചാമത്ത വലിയ ഇക്വിറ്റി മാര്‍ക്കറ്റാണ്. 2020 ഡിസംബര്‍ പാദത്തിനു ശേഷം മൊത്തം വിപണി മൂല്യത്തില്‍ ഇന്ത്യ കുത്തനെ ഉയര്‍ന്നതായി ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
യുഎസിന് ഈ സമയത്ത് 6.38 ശതമാനമാണ് വര്‍ധനവാണുണ്ടായത്. എന്നാൽ, 10.02 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള ചൈനയിലാകട്ടെ 8.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയ്‌ക്ക് കുത്തനെ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ജപ്പാന്റെ 5.83 ലക്ഷം കോടി ഡോളര്‍ വിപണി 3.11 ശതമാനം ഉയര്‍ന്നു. 5.13 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ഹോങ്കോങിലെ വിപണിയാകട്ടെ 5.19 ശതമാനം നഷ്ടം നേരിടുകയും ചെയ്തു.
രാജ്യത്തെ സൂചികകളിലെ റാലി മാര്‍ച്ച് 28നാണ് ആരംഭിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും ശരാശരി 10 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 20 ശതമാനത്തിലധികം ഉയരുകയും ചെയ്തു.
Comments