പറക്കും തളികകൾ എന്ന് അറിയപ്പെടുന്ന അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO – Unidentified Flying Object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും തളിക ദിനം അഥവാ World UFO day. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആകാംക്ഷയും ജിജ്ഞാസയും നൽകുന്നതാണ് അന്യഗ്രഹ ജീവികളും പറക്കും തളികകളും. എന്നാൽ നൂറ്റാണ്ടുകളായി ഇക്കാര്യങ്ങളിൽ ചർച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും വിശ്വസനീയമായ തെളിവുകളോ രേഖകളോ ഇതുവരെ ലഭ്യമായിട്ടില്ല. അതിനാൽ അജ്ഞാതമായ ഈ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കുംതളികാ ദിനം.
ജൂൺ 24, ജൂലൈ 2 എന്നീ രണ്ട് വ്യത്യസ്ത തീയതികളിൽ ലോക UFO ദിനം അനുസ്മരിക്കുന്നത്. പറക്കും തളിക എന്ന സങ്കൽപം സാധ്യമാണോ എന്ന പഠനവുമായി ആയിരക്കണക്കിന് ഗവേഷകർ മുന്നോട്ട് പോകുന്നുണ്ട്. 1947- ജൂൺ 24ന് അമേരിക്കയിൽ കെന്നത്ത് അർനോൾഡ് എന്നയാൾ ഒരു പറക്കും തളിക കണ്ടതായി റിപ്പോർട്ട് ചെയ്‌തിരുന്നു. അതേവർഷം ന്യൂ മെക്‌സിക്കോയിലെ റോസ്‌വെല്ലിൽ നടന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് ജൂലൈ 2 തീയതി. ന്യൂ മെക്സിക്കോയിലെ കൊറോണയ്‌ക്ക് സമീപമുള്ള ഒരു റാഞ്ചിൽ നിന്ന് ബലൂൺ അവശിഷ്ടങ്ങൾ കണ്ടെടുത്തു. അതൊരു പറക്കും തളിക ആയിരുന്നെന്നും അതിൽ അന്യഗ്രഹ ജീവികളുണ്ടായിരുന്നെന്നുമുള്ള പ്രചരണമാണ് റോസ്വെൽ സംഭവം.
റബറിന് തുല്യമായ വസ്‌തുക്കളും ടിൻഫോയിലും ഉപയോഗിച്ചാണ് പറക്കും തളിക നിർമ്മിച്ചിരുന്നതെന്ന് താൻ കരുതുന്നു. കടലാസും മരക്കഷണങ്ങളും അവശിഷ്‌ടങ്ങളിൽ നിന്നും ലഭ്യമായില്ല”- എന്നും കെന്നത്ത് അർനോൾഡ് പറഞ്ഞു. എന്നാൽ ഈ സംഭവത്തിൽ ആരോപണങ്ങളും ദുരൂഹതകളും നിരവധിയുണ്ട്. യുഎഫ്‌ഒയെക്കുറിച്ചുള്ള കെന്നത്തിന്റെ വിവരണത്തെ അടിസ്ഥാനമാക്കി, പത്രങ്ങൾ പറക്കും തളിക, ഫ്ലയിംഗ് ഡിസ്‌ക് എന്നീ പദങ്ങൾ ഉപയോഗിച്ചു, അവ ഈ വസ്‌തുക്കൾക്കു പ്രചാരത്തിലുള്ള വിവരണാത്മക പദങ്ങളാണ്.
ലോകത്ത് നിരവധിപേർ അന്യഗ്രഹ ജീവികളെ കണ്ടതായി പ റയുന്നു. കഴിഞ്ഞ മാസം ബ്രിട്ടനിലെ ആകാശത്ത് വീണ്ടും അജ്ഞാത ദൃശ്യം രൂപംകണ്ടെന്നാണ് പറഞ്ഞത്. പ്രമുഖ പറക്കും തളികാ വിദഗ്ധനായ ജോൺ മൂണറാണ് ഭയാനകമായ ഈ ദൃശ്യം പുറത്തു വിട്ടത്. തുടർച്ചയായി ബ്രിട്ടനിൽ ഇത് കാണപ്പെടുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരിക്കുകയാണ്. അന്യഗ്രഹജീവികൾ ഭുമിയിലെത്തിയതാണെന്നാണ് മൂണറിന്റെ അവകാശവാദം. ഭയപ്പെടുത്തുന്ന ഈ ചിത്രങ്ങൾ പകർത്തിയും ജോൺ മൂണർ തന്നെയായിരുന്നു. ഇംഗ്ലണ്ടിലെ ഡെവോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചത്.
തളിക രൂപത്തിലുള്ള ഒരു വസ്തുവാണ് ചിത്രത്തിലുള്ളത്. വളരെ വേഗത്തിലാണ് ഇവ സഞ്ചരിച്ചിരുന്നതെന്നാണ് മൂണറിന്റെ ആരോപണം. ഒരു വെളിച്ചം കണ്ടതോടെയാണ് ഇത് ശ്രദ്ധയിൽപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് ലോഹ രൂപത്തിലുള്ള ഒരു വസ്തുവിനെയാണ് ഞാൻ കണ്ടത്. അത് മേഘങ്ങൾക്കിടയിൽ നിന്നാണ് വന്നത്. അതിന് ചുറ്റും ഒരു കാന്തിക വലയമുണ്ടായിരുന്നു. ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയായിരുന്നുവെന്ന് പറക്കും തളികാ വിദഗ്ധൻ പറയുന്നു. വല്ലാതെ ഭയന്നു പോയിരുന്നുവെന്നും ഒരു നിമിഷം എന്താണ് കാണുന്നതെന്ന് മനസിലാകാതെ പകച്ചു പോയെന്നും അദ്ദേഹം പറയുന്നു.
അതേസമയം മുൻപ് ചില ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരുന്നു. തന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഇയാളുടെ അവകാശവാദം. അതൊരു പറക്കുംതളികയാണെന്നതിൽ വിശ്വാസ കുറവൊന്നുമില്ല. ഇതിന് അർധ വൃത്താകൃതിയിലുള്ള വാതിലുകളുണ്ടായിരുന്നു. ഒപ്പം നാല് ഭാഗത്തിലൂടെ തുറക്കാൻ സാധിക്കുന്നതായിരുന്നു ഈ പറക്കുംതളിക. ഒരു മങ്ങിയ രൂപത്തിലാണ് ഈ വസ്തുവിനെ കാണുന്നത്. മണിക്കൂറിൽ ആയിരം മൈൽ വേഗത്തിലായിരുന്നു മേഘങ്ങൾക്കിടയിലൂടെ ഈ വാഹനം സഞ്ചരിച്ചിരുന്നത്. ഹോളിവുഡ് സിനിമകളിൽ കാണുന്ന അന്യഗ്രഹ ജീവികളുടെ വാഹനം പോലെയാണ് ഇത് കണ്ടപ്പോൾ തനിക്ക് തോന്നിയതെന്നും മൂണർ പറഞ്ഞു. ഇത്തവണ തനിക്ക് ആ പറക്കുംതളികയുടെ അടിഭാഗമാണ് പകർത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനോ അലാരിക് എന്നൊരു യുവാവ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുതിയ അവകാശവാദവുമായി എത്തിയിരുന്നു. താൻ ടൈം ട്രാവൽ നടത്തി ഭൂമിയുടെ ഭാവി കണ്ടു എന്നാണ് ഇയാളുടെ വാദം. താൻ 648 വർഷം മുമ്പോട്ട് പോയി 2671 വരെ എത്തിയെന്നാണ് ഇയാൾ പറയുന്നത്. 2023-ൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്നാണ് ഇനോയുടെ മറ്റൊരു വാദം. കൂടാതെ, ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ശാസ്ത്രലോകം കണ്ടെത്തുമെന്നും ഇയാൾ പറയുന്നുണ്ട്. സ്വയം ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന ഇയാൾ ഈ വർഷം ഇത് കൂടാതെ വേറെ ചില കാര്യങ്ങൾ കൂടി സംഭവിക്കുമെന്നും പറയുന്നുണ്ട്. മെയ് 15 ന് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തിൽ വലിയൊരു സുനാമി ഉണ്ടാകുമെന്നും, ഇതിൽ രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെടുമെന്നുമാണ് വാദം. ജൂൺ 18-ന് ഏഴ് പേർ ആകാശത്തു നിന്ന് ഒരേ സമയം വീഴുമെന്നും. ആഗസ്റ്റ് 18-ന് ത്വക്കിൽ ബാധിക്കുന്ന അർബുദത്തിന് ശാസ്ത്രജ്ഞർ മരുന്ന് കണ്ടുപിടിക്കുമെന്നും ഇദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. ഇനോ അലാരിക്കിന്റെ അത്ഭുതകരമായ പ്രവചനങ്ങളൊക്കെ സംഭവിക്കുമോ എന്ന കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ. നിരവധിപേർ വിചിത്രമായ അവകാശവാദത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ മനുഷ്യരും ഭൂമിയും എവിടെയാണെന്ന് കണ്ടെത്താൻ അന്യഗ്രഹജീവികൾക്ക് 5ജി-യിലൂടെ കഴിയുമെന്നാണ് പുതിയ പഠനം. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക് ഭൂമിയുമായും മനുഷ്യനുമായും ബന്ധം സ്ഥാപിക്കാനുള്ള സാധ്യത 5ജി കാരണം വര്‍ദ്ധിക്കുമെന്നാണ് മംത്ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
മൊബൈൽ നെറ്റ്‌വർക്കുകൾക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കുമായി ഉപയോഗിക്കുന്ന 5G സാങ്കേതികവിദ്യ അന്യഗ്രഹ ജീവികൾക്ക് മനുഷ്യരാശിയുമായുള്ള സമ്പർക്കത്തിലേക്ക് നയിക്കാൻ സഹായിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കേബിള്‍ ടിവിയുടേയും ഇന്റര്‍നെറ്റിന്റേയും കാലത്ത് ഭൂമിയില്‍ നിന്നും പുറത്തേക്കെത്തുന്ന റേഡിയേഷനില്‍ വലിയ പങ്കും ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 1990-കളോടെ മൊബൈല്‍ സാങ്കേതികവിദ്യ വികസിച്ചു തുടങ്ങി. ഇതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. മനുഷ്യ നിര്‍മിതമായ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുകയും അതിവേഗം വികസിക്കുന്ന ഏറ്റവും വലിയ സംവിധാനമായി മൊബൈല്‍ സാങ്കേതികവിദ്യ മാറുകയും ചെയ്തുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റാമിറോ സെയ്‌ദേ പറഞ്ഞു.
എന്നാൽ മൊബൈല്‍ സാങ്കേതികവിദ്യ വഴി പുറത്തുപോവുന്ന റേഡിയോ സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് വഴികാട്ടിയാവാനിടയുണ്ടെന്ന വിഷയത്തില്‍ കാര്യമായ പഠനങ്ങള്‍ നേരത്തെ നടന്നിട്ടില്ല. നമ്മുടെ ക്ഷീരപഥത്തില്‍ ഭൂമിക്ക് സാധിച്ചതിനേക്കാൾ സാങ്കേതികവിദ്യ വികസിച്ച മറ്റൊരു അന്യഗ്രഹ സമൂഹമുണ്ടെങ്കില്‍ നമ്മുടെ റേഡിയോ സിഗ്നലുകള്‍ അവർ ഭാവിയില്‍ കണ്ടെത്താനിടയുണ്ടെന്നാണ് പഠനം വ്യക്തമാകുന്നത്. നമുക്കുള്ളതിനേക്കാള്‍ വികസിതമായ റേഡിയോ ടെലസ്‌കോപ്പുകൾ കൈവശമുള്ള ഏതെങ്കിലും അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവര്‍ക്ക് ഭൂമിയിൽ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവും.
എങ്കിലും ഭൂമിയില്‍ നിന്നും പത്തു പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ദൂരത്തേക്ക് ഈ റേഡിയോ സിഗ്നലുകള്‍ എത്തിപ്പെടുക അത്ര എളുപ്പമല്ല. എന്നിരുന്നാലും ഭൂമിയില്‍ നിന്ന് പുറത്തുവരുന്ന റേഡിയോ സിഗ്നലുകള്‍ ഭാവിയില്‍ വർധിക്കുമെന്നതിനാല്‍ അന്യഗ്രഹജീവികള്‍ ഭൂമിയെ കണ്ടെത്താന്‍ ഇത് കാരണമായേക്കാമെന്നാണ് പറയുന്നത്. ഭൂമിയിലുള്ളവര്‍ എത്രത്തോളം സാങ്കേതികമായി പുരോഗമിച്ചവരാണ് എന്നതടക്കമുള്ള വിവരങ്ങളും അന്യഗ്രഹജീവികള്‍ക്ക് ഇതുവഴി മനസിലാക്കാൻ സാധിച്ചേക്കും.
Comments