മെഹ്‌സാന ; സിസേറിയനിലൂടെ ജനിച്ച നവജാതശിശുവിന്റെ ശരീരത്തിൽ അപകടകരമായ നിക്കോട്ടിൻ അളവ് . ഗുജറാത്ത് മെഹ്‌സാനയിലെ ആശുപത്രിയിൽ പിറന്നു വീണ കുഞ്ഞാണ് വെന്റിലേറ്ററിൽ കഴിയുന്നത് . നവജാതശിശു കരയാതെ നീലനിറത്തിലാവുകയും, ശ്വാസതടസ്സം ഉണ്ടായതോടും കൂടിയാണ് കുഞ്ഞിനെ ഉടൻ വെന്റിലേറ്ററിലേയ്‌ക്ക് മാറ്റിയത് .
2.4 കിലോ ഭാരമുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ഡോക്ടർമാർ അഹമ്മദാബാദിലെ മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ നിക്കോട്ടിൻ അളവ് മുതിർന്നവർക്ക് അനുവദനീയമായ അളവിനേക്കാൾ 3000 ശതമാനം കൂടുതലാണ് എന്ന് കണ്ടെത്തിയത് . പരിശോധനയിൽ ഇത് 60 ng/ml ആയിരുന്നു .
അമ്മയുടെ നിരന്തരമുള്ള പുകവലിയാണ് ഇതിന് ഇടയാക്കിയതെന്ന് വിദഗ്ധസംഘം പറയുന്നു . രക്തപ്രവാഹത്തിൽ നിക്കോട്ടിൻ വളരെ ഉയർന്ന അളവിലായതാണ് നവജാതശിശുവിന്റെ ഗുരുതരമായ അവസ്ഥയ്‌ക്ക് കാരണം.
“ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകളും പുരുഷന്മാരും സ്ഥിരമായി പുകയില ഉപയോഗിക്കുന്നു. 15 വയസ്സുള്ളപ്പോൾ ഞാൻ പുകയില കഴിക്കാൻ തുടങ്ങി. ആ ശീലം എന്റെ കുട്ടിയുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.” എന്നാണ് യുവതി ഇതിനെ പറ്റി പറഞ്ഞത് .ഗർഭസ്ഥ ശിശുവിന് പുകയില ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് അറിയാതെ ഒരു ദിവസം ഏകദേശം 10-15 തവണ പുകയില ചവച്ചുവെന്നും യുവതി പറഞ്ഞു.
“കുട്ടി ഞങ്ങളുടെ അടുത്ത് വന്നപ്പോൾ, ശ്വാസംമുട്ടൽ ഉണ്ടെന്ന് കണ്ടെത്തി , അവന്റെ ലക്ഷണങ്ങൾ സാധാരണ കേസുകളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല, ന്യൂറോളജിക്കൽ തകരാറിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല .” സ്ഥിതി വിവരിച്ച മുതിർന്ന നിയോനറ്റോളജിസ്റ്റ് ഡോ. ആശിഷ് മേത്ത പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.
Comments