കൊല്ലം : സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പുനരധിവാസ പദ്ധതിയും പൊളിഞ്ഞു. തീരദേശവാസികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി സംസ്ഥാന സർക്കാർ സമയബന്ധിതമായി നടപ്പിലാക്കാത്തതോടെ ഇത്തവണത്തെ കടലാക്രമണ ഭീഷണിയിൽ ആശങ്കയിലായി കൊല്ലത്തെ തീരദേശവാസികൾ. കടലാക്രമണത്തിൽ മുണ്ടക്കൽ ഭാഗത്തുണ്ടായ കടലാക്രമണത്തിൽ വീടുകൾ തകർന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായ കടലാക്രമണത്തിലാണ് വീടുകൾ തകർന്നത്.
ശക്തമായ തിരമാലകൾ വീശി അടിച്ചതോടെ ജനങ്ങളുടെ രാവും പകലും ഭീതിയിലാണ്. സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. എന്നാൽ സമയബന്ധിതമായി ഇവർക്ക് പുനരധിവാസം ഉറപ്പാക്കാൻ കഴിയാതിരുന്നതും തീരദേശ നിവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതിന് കാരണമായി. വസ്തു വാങ്ങുന്നതിനുള്ള ആദ്യഗഡു ലഭിച്ചുവെങ്കിലും അടുത്ത ഗഡുവിനായുള്ള ഇവരുടെ കാത്തിരിപ്പ് നീളുന്നു. മഴ ആർത്തു പെയ്യുമ്പോൾ ഓരോ നിമിഷവും നെഞ്ചിടിപ്പോടെ കഴിയുകയാണ് ഇവിടുത്തെ തീരദേശ നിവാസികൾ.
Comments