ഇസ്ലാമാബാദ്: പാകിസ്താനിലെ മഴക്കെടുതിയിൽ 50 മരണം. കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ എട്ട് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ജൂൺ മുതൽ രാജ്യത്ത് ആരംഭിച്ച ശക്തമായ മൺസൂൺ മഴയാണ് ദുരന്തത്തിന് കാരണം. കഴിഞ്ഞ മാസം 25 മുതലുള്ള കണക്ക് പ്രകാരം 50 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടുകയും 87 പേർക്ക് പരിക്കേറ്റതായും പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബ് പ്രവിശ്യയിലെ കിഴക്കൻ ഭാഗത്താണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. തകർന്ന് വീണ കെട്ടിടങ്ങൾക്കടിയിൽ അകപ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ മരണങ്ങളുമുണ്ടായത്. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് കുട്ടികൾക്കും ജീവൻ നഷ്ടമായി.
കഴിഞ്ഞ വർഷം വേനൽക്കാലത്ത് രാജ്യത്ത് അപ്രതീക്ഷിതമായെത്തിയ മൺസൂൺ മൂലം പാകിസ്താന്റെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലായിരുന്നു. രണ്ട് ദശലക്ഷത്തോളം വീടുകൾ തകരുകയും 1,700ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
Comments