ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ട് ജൂലൈ 15ന് സമർപ്പിക്കുമെന്ന് ഉത്തരാഖണ്ഡ്. കരട് രേഖയിൽ അന്തിമ മാറ്റങ്ങൾ വരുത്തുകയാണ് നിലവിൽ വിദഗ്ധ സമിതി. പൂർത്തിയായാൽ ജൂലൈ 15ന് തന്നെ റിപ്പോർട്ട് ഉത്തരാഖണ്ഡ് സർക്കാരിന് സമർപ്പിക്കും. ആവശ്യമെങ്കിൽ യുസിസി സംബന്ധിച്ച അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക വിധാൻസഭാ യോഗം നടത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.
രാജ്യം മുഴുവൻ യുസിസി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആർട്ടിക്കിൾ 44ൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധമാകണമെന്ന് അനുശാസിക്കുന്നു. ഉത്തരാഖണ്ഡിലെ ജനങ്ങൾ ആവശ്യപ്പെടുന്നതും ഇതുതന്നെയാണെന്ന് പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.
അതേസമയം രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെ യുസിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് മുന്നികളും യുസിസിക്ക് എതിരാണ്.
Comments