നീണ്ട പത്ത് മണിക്കൂറുകള്‍, സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരം(13,120 അടി). ജീവന്‍ കൈയ്യില്‍പ്പിടിച്ചിരുന്ന 75 പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍. ലോകത്തിലെ എറ്റവും ഉയരമേറിയ വിനോദ സഞ്ചാര കേബിള്‍ കാറുകളാണ് വൈദ്യുത തകരാറിനെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ആള്‍ക്കാരെ രക്ഷിക്കാനായത്.
ഏറ്റവും ഉയർന്ന ടെർമിനലിൽ കുടുങ്ങിയ 47 വ്യക്തികളെയാണ് ആദ്യം സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. കൂടാതെ, കേബിൾ ലൈനിൽ കുടുങ്ങിയ കാറിൽ നിന്ന് 17 പേരെയും വൈദ്യുതി തകരാർ പരിഹരിച്ച ശേഷം കാറിന്റെ പ്രവർത്തനം പുനരാരംഭിച്ച് മറ്റൊരു 10 പേരെക്കൂടി രക്ഷപ്പെടുത്തുകയും ചെയ്തു.
Así es el rescate de las personas atrapadas en el #Teleférico de #Quito . Más de 70 quedaron suspendidas y ya han pasado cerca de 7 horas desde que se reportó la falla técnica. pic.twitter.com/3aArsuTwLN
— Metro Ecuador (@MetroEcuador) July 7, 2023
“>
അപകടത്തിന് പിന്നാലെ ഇവിടെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി റദ്ദാക്കി. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ക്വിറ്റോ മേയർ പാബേൽ മുനോസ് അറിയിച്ചു. രക്ഷപ്പെടുത്തിയവർക്ക് ചികിത്സ നൽകിയതായും മേയർ അറിയിച്ചു. ഏകദേശം രണ്ടര കിലോമീറ്റർ ദൂരത്തിലാണ് കേബിൾ കാറുകൾ സഞ്ചരിക്കുന്നത്.
Comments