ത്യശൂർ: കുന്നംകുളത്ത് വഴിയോരക്കടയിൽ വസ്ത്ര മോഷണം. കുന്നംകുളം ആർത്താറ്റ് സ്വദേശിനി ഷിജിയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വിൽപ്പന ശാലയിലാണ് മോഷണം നടന്നത്. ഓണവിപണി മുന്നിൽ കണ്ട് വാങ്ങിയ 50,000 രൂപ വില വരുന്ന വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ പറഞ്ഞു.
തുണിയും ടാർപ്പായും കൊണ്ട് നിർമ്മിച്ച ഒരു കടയാണ് ഷിജിക്കുള്ളത്. ഓണവിപണി മുന്നിൽ കണ്ട് പല ആളുകളിൽ നിന്നും കടം വാങ്ങിയാണ് പുതിയ സ്റ്റോക്കുകൾ ഷിജി കടയിലേക്ക് എത്തിച്ചത്. എന്നാൽ, ഞായറാഴ്ച വൈകീട്ട് കട തുറക്കാൻ പോയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയുടെ അടുത്തുള്ള പള്ളിയിൽ പരിപാടി ആയതിനാൽ നിരവധി ആളുകൾ പരിസരത്തുണ്ടായിരുന്നു. കടയുടമയുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments