ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അറസ്റ്റിലായ അഞ്ച് ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സൈദ് സുഹേൽ, ഉമർ, ജാനിദ്, മുദസിർ, സാഹിദ് എന്നിവരാണ് അറസ്റ്റിലായ അഞ്ച് പേർ. ഇവർ എല്ലാവരും 25-നും 35നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികൾ ബെംഗളൂരുവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയ അന്വേഷണ സംഘം ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. നാല് വാക്കി-ടോക്കികൾ, ഏഴ് പിസ്റ്റലുകൾ, 42 ബുള്ളറ്റുകൾ, രണ്ട് കത്തികൾ, രണ്ട് സാറ്റലൈറ്റ് ഫോണുകൾ, നാല് ഗ്രനേഡുകൾ തുടങ്ങിയവ അഞ്ച് പേരിൽ നിന്നായി അന്വേഷണ സംഘം കണ്ടെടുത്തു. ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
4 walkie-talkies, 7 country-made pistols, 42 live bullets, 2 daggers, 2 satellite phones and 4 grenades recovered from the 5 suspected terrorists arrested by Central Crime Branch (CCB), Karnataka. https://t.co/qqDJb06lOw pic.twitter.com/HTOMHXmkof
— ANI (@ANI) July 19, 2023
“>
അഞ്ച് പേരും 2017ൽ നടന്ന കൊലപാതകക്കേസിലെ പ്രതികളാണ്. ഇവർ കൂടാതെ മറ്റ് 16 പേരും കൊലക്കേസിൽ പ്രതികളായിരുന്നു. തുടർന്ന പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇവർ 18 മാസം തടവിൽ കഴിഞ്ഞു. ഇതിനിടെയാണ് 2008ലെ സ്‌ഫോടന കേസ് പ്രതിയായിരുന്ന ടി. നസീറുമായി യുവാക്കൾ പരിചയത്തിലാകുന്നത്. ഭീകരപ്രവർത്തനത്തിലേക്ക് യുവാക്കളെ ആകർഷിച്ചത് നസീറായിരുന്നുവെന്നാണ് വിവരം. ഇതിനായി വിദേശത്തുള്ള ചിലരുമായി ബന്ധപ്പെടാൻ പ്രതികൾക്ക് അവസരമൊരുക്കി നൽകിയതും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ട ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കാൻ സഹായിച്ചതും നസീറായിരുന്നു.
ബെംഗളൂരുവിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകപര സംഘത്തിലെ മുഖ്യസൂത്രധാരൻ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേർ പോലീസിന്റെ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ധനസമാഹരണം നടത്തി സ്‌ഫോടക വസ്തുക്കൾ പ്രതികൾക്ക് എത്തിച്ചുനൽകിയത് ഇയാളാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നിലവിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments