ജയ്പൂർ : മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത മന്ത്രിയുടെ മരുമകനെതിരെ കേസ് . രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസിന്റെ മരുമകൻ ഹർഷ്ദീപ് ഖചാരിയവാസിനെതിരെയാണ് കേസ് എടുത്തത് .
കഴിഞ്ഞ ദിവസം ജയ്പൂരിലെ ഹോട്ടലിലെത്തിയ ഹർഷ്ദീപ് അവിടെയെത്തിയ മറ്റൊരാളുമായി വഴക്കുണ്ടാക്കിയതായി ഹോട്ടൽ ഉടമ അഭിമന്യു സിംഗ് പറഞ്ഞു. ഇതിനു പിന്നാലെ അയാളെ തേടി എല്ലാ മുറികളും തുറന്ന് അന്വേഷിക്കണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു.ഹോട്ടൽ ജീവനക്കാർ വിസമ്മതിച്ചപ്പോൾ, 25 ഓളം ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഹോട്ടൽ വസ്തുവകകൾ നശിപ്പിക്കാൻ തുടങ്ങി.സിസിടിവി ടേപ്പുകൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് ഹോട്ടൽ ഉടമ ആരോപിച്ചു.
സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് വൈശാലി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ശിവ നാരായൺ പറഞ്ഞു.
Comments