വിശാഖപട്ടണം: ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടം കടന്നു. മനുഷ്യനെ ബഹിരാകാശത്തേയ്‌ക്ക് അയക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം നടന്നത്. ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തി കടലിൽ പതിക്കുന്ന ക്രൂമോഡ്യൂളിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുന്നതിനുള്ള ചുമതല പ്രധാനമായും നാവികസേനയ്‌ക്കാണ് ഉള്ളത്.
മൂന്ന് ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന പേടകത്തെ തുടർച്ചയായി നിരീക്ഷിക്കുക, ഇതിന്റെ സ്ഥാനനിർണ്ണയം നടത്തുക, പതിക്കുന്ന സ്ഥലത്ത് താമസമില്ലാതെ എത്തുക, പേടകത്തെ കപ്പലിലേക്കും കരയിലേക്കും എത്തിക്കുക എന്നിങ്ങനെ നിരവധി ഘട്ടങ്ങളാണ് മുന്നിലുള്ളത്. ഇതിന് വേണ്ടിയുള്ള ആദ്യ പരിശീലനം നടന്നത് കൊച്ചിയിലായിരുന്നു. ഇത് സംബന്ധിച്ച് ഉൾക്കടലിലും പരിശീലനം തുടരും.
മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ആളില്ലാതെയുള്ള പറക്കൽ രണ്ട് മാസത്തിനുള്ളിൽ നടക്കും. മൂന്ന് പേർ അടങ്ങുന്ന സംഘത്തെ രണ്ട് വർഷത്തിന് ഉള്ളിൽ ബഹിരാകാശത്തേക്ക് അയക്കുക എന്നതാണ് ഐഎസ്ആർഒ ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി ഗഗനചാരികൾക്കുള്ള പരിശീലനവും നടക്കുന്നു.
Comments