തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ ആർഎസ്എസിനെ ചേർത്തുവെച്ച് വ്യാജ പ്രചരണം നടത്തിയ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പിബി അംഗത്തിന്റെ ജനാധിപത്യ ബോധം ഇത്രയും അധ:പ്പതിച്ചതാകുമ്പോൾ അണികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കള്ളം പറഞ്ഞ് മാത്രം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും അതിന് ആയിരക്കണക്കിന് ഉദാഹരണങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം:
സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ജനാധിപത്യ ബോധം ഇത്രയും അധ:പ്പതിച്ചതാകുമ്പോൾ അണികളുടെ അവസ്ഥ എന്തായിരിക്കും. കള്ളം പറഞ്ഞ് മാത്രം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. ആയിരക്കണക്കിന് ഉദാഹരണങ്ങൾ നൽകാൻ കഴിയും. മണിപ്പൂരിൽ സംഭവിക്കുന്ന മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളിൽ ഉള്ള ആശങ്കയോ അത് എത്രയും വേഗം പരിഹരിക്കപ്പെടണം എന്ന ആത്മാർഥതയോ ഒന്നുമല്ല ഇവറ്റകളെ നയിക്കുന്നത്. മണിപ്പൂരിലെ കലാപം രാജ്യം മുഴുവൻ പടർന്ന് അതിൽ നിന്ന് രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കണം. അന്തങ്ങൾ നടത്തുന്ന വ്യാജ പ്രചരണത്തെ കരുതിയിരിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്
വാചസ്പതി കുറിച്ചു.
മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പറഞ്ഞുകൊണ്ട് തന്റെയും മകന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെതിരെ മണിപ്പൂർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗ് രംഗത്ത് വന്നിരുന്നു. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മണിപ്പൂർ ഡിജിപിയ്‌ക്ക് അദ്ദേഹം പരാതിയും നൽകി. ഇതോടെ വെട്ടിലായത് കമ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് നേതാക്കളും അണികളുമാണ്. ബിജെപി നേതാവ് കേസ് കൊടുത്തതിന് പിന്നാലെയാണ് സിപിഎം പോളിറ്റ് ബ്യുറോ അംഗവും മുൻ എംപിയുമായ സുഭാഷിണി അലി ട്വിറ്റിൽ മാപ്പപേക്ഷയുമായി എത്തുകയായിരുന്നു.
Comments