ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡിടി). ഇതിനായി ട്രസ്റ്റ് ഒരു നിശ്ചിത തുക മാറ്റിവെച്ചിട്ടുണ്ട്. വാരണാസിയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ടെംപിൾ കണക്ട് എക്‌സ്‌പോയിൽ (ITCEx) തിരുപ്പതി ട്രസ്റ്റിന്റെ ഭാരവാഹികൾ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളുടെ നവീകരണം വലിയ തോതിൽ ആരംഭിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
രണ്ട് ദിവസം നീണ്ട എക്‌സ്‌പോ ഞായറാഴ്ചയാണ് സമാപിച്ചത്. പരിപാടിയിൽ രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സാർ സംഘ ചാലക് മോഹൻ ഭഗവത് മുഖ്യാതിഥിയായിരുന്നു. രാജ്യത്തിനകത്തും വിദേശത്തും ക്ഷേത്രങ്ങൾ നടത്തിക്കൊണ്ടുപോവുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ കൺവെൻഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലെെൻ വഴി അഭിസംബോധന ചെയ്തു. ഗുരുദ്വാര, ജൈന ക്ഷേത്ര ട്രസ്റ്റുകളുടെ ഭാരവാഹികളും വാരണാസിയിൽ നടന്ന ഈ കൺവെൻഷനിൽ പങ്കെടുത്തു. ആരാധനാലയങ്ങളുടെ 450 മാനേജർമാരും എക്‌സ്‌പോയിൽ പങ്കെടുത്തു.
ഇന്ത്യയിൽ ഏകദേശം 22-23 ലക്ഷം ക്ഷേത്രങ്ങളുണ്ടെന്നും അവയെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രസംഗത്തിൽ എടിസിഇഎക്സ് (ITCEx) കൺവീനർ ഗിരീഷ് കുൽക്കർണി പറഞ്ഞു. നിലവിൽ ലോകത്തിലെ ക്ഷേത്ര സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഏകദേശം 40 ബില്യൺ ഡോളറാണെന്ന് അദ്ദേഹം പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റെ കീഴിലുള്ള ഓരോ ക്ഷേത്രത്തിനും സ്വന്തമായി ട്രസ്റ്റും, ഫണ്ടും ഉണ്ടായിരിക്കണം. ചെറിയ ക്ഷേത്രങ്ങൾ വികസിപ്പിക്കാൻ വലിയ ക്ഷേത്രങ്ങൾ മുന്നോട്ടുവരണം. നാളിതുവരെ 97 രാജ്യങ്ങളിലെ 9,782 ക്ഷേത്രങ്ങൾ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments