ഗാന്ധിനഗർ: ഗുജറാത്തിൽ 2,033 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടുകയും പ്രധാനമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളിൽ പ്രയാസം നേരിട്ടവരെ കുറിച്ച് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നഷ്ടം നേരിട്ട കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ചിന്തകൾ. സംസ്ഥാന സർക്കാരും ജനങ്ങളും ഒന്നിച്ച് ഇത്തരം വെല്ലുവിളികളെ നേരിട്ടു. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു. സംസ്ഥാന സർക്കാരിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുന്നു- അദ്ദേഹം പറഞ്ഞു.
രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം ഗ്രീൻഫീൽഡ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്കോട്ട് നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഹിരാസറിലാണ് വിമാനത്താവളം. 1,405 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിർമ്മിച്ചത്. കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര മൊബിലിറ്റി ആവശ്യമുള്ള സെറാമിക് വ്യവസായങ്ങളുള്ള ജാംനഗർ, മോർബി ജില്ലകളിലെ വ്യാപാരം എളുപ്പമാക്കുന്നതിനുമുള്ള പ്രധാന പാതയാകും വിമാനത്താവളം. 2,534 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം.
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ ആദ്യ ബഹുനില പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. രാജ്കോട്ട് നഗരത്തിലെ കലവാഡ് റോഡിൽ സ്ഥിതി ചെയ്യുന്ന പാലവും ഉദ്ഘാടനം ചെയ്യും. 129.53 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന് 1.15 കിലോമീറ്റർ നീളമാണുള്ളത്. ട്രാഫിക് സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയും യാത്രാക്ലേശത്തിന് അറുതിയാകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ജനം. സൗനി യോജന ലിങ്ക് 3, 393.69 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പാക്കേജുകൾ,രാജ്കോട്ടിലെ ഗോവിന്ദ് ബാഗിൽ ലൈബ്രറി എന്നിവയും ഉദ്ഘാടനം പ്രധാനമന്ത്രി ജന്മനാടിന് സമർപ്പിച്ചു.
Comments