കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിന് പിിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കിയാൽ ഷംസീറിന്റെ പരാമർശത്തിൽ പ്രശ്‌നങ്ങളില്ലെന്നും ഗോവിന്ദൻ പറഞ്ഞു. മിത്തുകൾ ചരിത്രത്തിന്റെ ഭാഗമായി മാറ്റാൻ പാടില്ല. സങ്കൽപങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയ നിലപാടാണ് ഷംസീർ സ്വീകരിച്ചിട്ടുളളതെന്നും ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിത്തുകളെയും ചരിത്രത്തെയും ശാസ്ത്രത്തെയും ആ നിലയ്‌ക്ക് കാണണമെന്നും ഗോവിന്ദൻ പറഞ്ഞു. മിത്തുകൾ ചരിത്രത്തിന്റെ ഭാഗമായി മാറ്റാൻ പാടില്ല. മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങളോട് പ്രതികരിക്കാൻ സാധിക്കില്ലെന്നും ഷംസീർ രാജിവെക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് രംഗത്തുവന്നിരുന്നു. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഷംസീറിന് പിന്തുണയുമായി പാർട്ടി സംസ്ഥാന സെക്രച്ചറി രംഗത്തുവന്നത്.
ഷംസീറിന്റെ പ്രസ്താവന അതിരുകടന്നതാണെന്നും വിശ്വാസ പ്രമാണങ്ങൾ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തിൽ, നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അർഹതയില്ല. നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഷംസീർ മാപ്പുപറയണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.
Comments