ന്യൂഡൽഹി: പ്രശസ്തമായ ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രിക്ക് നേരെ പ്രതിപക്ഷത്തിന്റെ ആക്രമണം. പുനെയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രി കൂപ്പുകൈകളുമായി നൽക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. ട്വിറ്ററിൽ വൈറലായ ചിത്രത്തിൽ പ്രധാനമന്ത്രി ഭഗവാന് പുറതിരിഞ്ഞു നിന്നു എന്നാരോപിച്ചാണ് ആക്രമണം. എന്നാൽ യാഥാർഥ്യം അതല്ല. വിഗ്രഹത്തിന് മുന്നിൽ പ്രധാനമന്ത്രി നടത്തിയ പ്രദക്ഷിണത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്നും അടർത്തിമാറ്റിയ ചിത്രമാണ് അത്. എന്നാൽ ഇതിനെ ആരോപണമായി കൊണ്ടാടുകയാണ് പ്രതിപക്ഷം. ഗണേശോത്സവത്തിൽ ബിജെപി വിരുദ്ധത വർദ്ധിപ്പിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങളാണ് ഇതോടെ പൊളിഞ്ഞത്.
യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് പ്രധാനമന്ത്രിയോട് എന്താണ് ചെയ്യുന്നതെന്നാണ് ചോദിക്കുന്നത് എന്നാൽ ഇയാളുടെ പോസ്റ്റിന് താഴെ നിരവധിപേർ ഉത്തരങ്ങളുമായി എത്തി. പലരും കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾ അക്കമിട്ട് നിരത്തുകയും ചെയ്തു. പലരും രാഹുലിന്റെ പല പരാമർശങ്ങളും ചർച്ചയാക്കി. പതിഷ്ഠയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി നടത്തിയ പ്രദക്ഷിണത്തിൽ നിന്നും എടുത്ത സ്‌ക്രീൻഷോട്ടാണ് എന്ന് ഉത്തരം നൽകിയതോടെ പലരും പോസ്റ്റ് പിൻവലിച്ചു. ഇന്നലെയണ് പൂനെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത്. ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. 10 ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സവത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് ഇവിടം സന്ദർശിക്കുന്നത്.
Comments