കുടുംബചിത്രത്തിലെ മകളുടെ വസ്ത്രധാരണത്തെ വിമർശിച്ച കോൺഗ്രസ് അനുഭാവിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമ്മ. ഒരു കുടുംബ ചിത്രത്തിൽ നിന്നും നിങ്ങൾ ഇത്രയും കടുത്ത നിഗമനങ്ങളിൽ സ്വീകരിക്കുന്നത് എന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അസം മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിനാണ് വിമർശനമുണ്ടായത്. മക്കൾ വിദേശ വിദ്യാഭ്യാസം നേടി പശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചു നടക്കുകയാണ് അവരെ രാഷ്‌ട്രീയത്തിൽ ഇറക്കിയില്ലെന്നുമായിരുന്നു വിമർശനം. എന്നാൽ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. നിങ്ങൾക്ക് ഇത്രമാത്രം നിരസം എന്തിനാണെന്നും ബിജെപിയിൽ ചുമതലകൾ നൽകുന്നത് നേതാക്കളുടെ മക്കളാണോ എന്ന് നോക്കിയല്ലന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തന്റെ മകന് ഇപ്പോൾ 22 വയസ്സുണ്ട്. അവൻ പഠിക്കുകയാണ്. അവന്റെ തീരുമാനം ശരിയല്ലെന്ന് പറയുന്നതെന്തിനാണ് എന്നും ബിജെപിയുടെ ചുതലകളിലോ മറ്റ് എതെങ്കിലും ഉത്തരവാദിത്വത്തിലോ എത്തുന്നതിന് കഠിനാധ്വാനവും അർപ്പണബോധവുമാണ് വേണ്ടത്. അല്ലാതെ നേതാവിന്റെ മക്കളാണോ എന്നുള്ളതല്ല അതിന്റെ മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുട്ടികൾ എളുപ്പത്തിൽ ചുമതലകളിൽ എത്തരുത്. അത് രാജവംശത്തിന്റെ രീതിയാണ്. അതിനെ പ്രോത്സാഹിപ്പിക്കരുത്. തന്റെ മകന് അത്തരത്തിൽ എളുപ്പത്തിൽ ചുമതല ലഭിക്കരുത്, അവർ അത് നേടിയെടുക്കട്ടെ. അദ്ദേഹം പറഞ്ഞു.
‘ഇത് ആശ്ചര്യമാണ്. തന്റെ മകന് ഇപ്പോൾ 22 വയസ്സുണ്ട്, പഠിക്കുന്നു. ശരിയായ പ്രായത്തിൽ അവൻ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്ന് കരുതുന്നത് അന്യായമാണ്. ബിജെപി ഐടി സെല്ലിലോ ഞങ്ങളുടെ പ്രത്യയശാസ്ത്ര കുടുംബത്തിലെ മറ്റേതെങ്കിലും സംഘടനയിലോ ചേരുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. അത് ഒരു നേതാവിന്റെ മകനാണോ മകളാണോ എന്നതല്ല മാനദണ്ഡം. ഞങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള നിങ്ങളുടെ നിർദ്ദേശം രാജവംശത്തിന്റെ പിന്തുടർച്ചയിൽ നിങ്ങൾ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന പ്രതീതിയാണ് നൽകുന്നത്. എന്റെ മകന് എളുപ്പത്തിൽ പ്രവേശനം നൽകരുത്. അവൻ അത് സമ്പാദിക്കട്ടെ.’
I find it surprising that you drew such drastic conclusions from just one family photograph.
My son is currently 22 years old and studying. It is unfair to assume that he will not make the right choices at right age. Joining the BJP IT cell or any other organization within our… https://t.co/pOODHX5U4n— Himanta Biswa Sarma (@himantabiswa) August 3, 2023
“>
Comments