പാലക്കാട്: എഐ ക്യാമറയ്‌ക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റാറുള്ളത് നാം കേട്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അബദ്ധമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ഇത്തവണ എഐ ക്യാമറ നോട്ടീസ് അയച്ചിരിക്കുന്നത് ഒന്നര വർഷം മുൻപ് മരിച്ചുപോയ വ്യക്തിക്കാണ്. പാലക്കാട് സ്വദേശി വിനോദിനാണ് പിതാവിന്റെ പേരിൽ നോട്ടീസ് കിട്ടിയിരിക്കുന്നത്. അച്ഛന്റെ ഒപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ പിൻസീറ്റിൽ ഉണ്ടായിരുന്ന യാത്രക്കാരിക്ക് ഹെൽമെറ്റ് ഇല്ലെന്നാണ് എഐ ക്യാമറയുടെ കണ്ടെത്തൽ.
എന്നാൽ നോട്ടീസ് കണ്ട് മകൻ ഞെട്ടി. അച്ഛൻ മരിച്ചിട്ട് ഒന്നര വർഷം കഴിയുന്നു പഴയവണ്ടി അതിന് ശേഷം പുറത്തെടുത്തിട്ടുമില്ല. പാലക്കാട് കാവൽപ്പാട് സ്വദേശിയായ ചന്ദ്രശേഖരൻ 89-ാമത്തെ വയസിലാണ് മരിച്ചത്. ചന്ദ്രശേഖരൻ മരിക്കുന്നതിന് ഏഴ് മാസം മുൻപ് അൽഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. പക്ഷേ ആ സമയത്തും വണ്ടി മറ്റാരും ഉപയോഗിച്ചിരുന്നില്ല.
അത്തരത്തിൽ ഒരു വാഹനത്തിനാണ് എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്.
Comments