ഗയാന: ആദ്യ ടി20യുടെ വേദന മറക്കാൻ വിജയത്തിനായി കൊതിച്ച് നെറ്റ്‌സിൽ ഉഗ്രൻ പരിശീലനവുമായി ഇന്ത്യൻ താരങ്ങൾ. ലോകകപ്പിൽ യോഗ്യത നേടാനാവാത്ത വിൻഡീസിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിൽ ആരാധകരടക്കം കലിപ്പിലായതോടെ എങ്ങനെയും ജയിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത സ്ഥതിയിലാണ് നിലപ്പട.ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ട്വന്റി 20ക്ക് മുമ്പ് കഠിനമായ പരിശീലനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്.
അവസാന നെറ്റ്സ് സെഷനിൽ നായകൻ ഹാർദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസൺ, സൂപ്പർ താരം സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഓപ്പണർ ശുഭ്മാൻ ഗിൽ എന്നിവർ ഏറെസമയം ബാറ്റ് ചെയ്തു. ഇതിന്റെ വീഡിയോ ബിസിസിഐ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കിഷനും ഗില്ലും പരിശീലനം നടത്തിയതോടെ യശസ്വി ജയ്സ്വാൾ ഇന്ന് അരങ്ങേറ്റ ടി20 കളിക്കാനുള്ള സാദ്ധ്യത വിരളമായി. ബൗളർമാരായ അർഷ്ദീപ് സിംഗും ഉമ്രാൻ മാലിക്കും ആവേശ് ഖാനും മുകേഷ് കുമാറും യുസ്വേന്ദ്ര ചഹലും രവി ബിഷ്ണോയിയും ഓൾറൗണ്ടർ അക്സർ പട്ടേലും നെറ്റ്സിൽ പന്തെറിഞ്ഞു.
അതേസമയം രണ്ടാം മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല. എങ്കിലും ഇഷാൻ കിഷാന് പകരം യശ്വസി ജയ്‌സ്വാൾ അവസാന 11ൽ ഇടംപിടിക്കാൻ സാദ്ധ്യതയേറയാണ്. ബൗളിംഗ് നിരയിലും മാറ്റം കൊണ്ടുവരാൻ സാദ്ധ്യതയില്ല.
പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- വിൻഡീസ് രണ്ടാം ട്വൻറി ആരംഭിക്കുന്നത്. ആദ്യ ടി20 നാല് റൺസിന് തോറ്റ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ പിന്നിലാണ്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം ഉയർന്ന സ്‌കോറുകൾക്ക് പ്രസിദ്ധമായ മൈതാനമാണ്. മത്സരം ജിയോ സിനിമയിലും ഡിഡി സ്‌പോർട്‌സിലും തത്സമയം കാണാനാകും.
Hello from Guyana 👋
All in readiness for the 2nd #WIvIND T20I 🙌
⏰ 8 PM IST
💻 Follow the match – https://t.co/4ja61tgNpK #TeamIndia pic.twitter.com/9z1qbuNs2H
— BCCI (@BCCI) August 6, 2023
“>
Comments