എറണാകുളം: മൂവാറ്റുപുഴയിൽ കർഷകന്റെ വിളവെടുക്കാറായ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചു. മുവാറ്റുപുഴ പുതുപ്പാടി സ്വദേശി അനീഷിന്റെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ നാല് ലക്ഷം രൂപയോളമാണ് കർഷകന് നഷ്ടമായിരിക്കുന്നത്. വെട്ടിനിരത്തിയതിൽ ഏറെയും കുലച്ച വാഴകളാണ്.
ഓണം മുന്നിൽകണ്ട് നടത്തിയ കൃഷിയാണ് യാതൊരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. കൃഷിയിടത്തിലൂടെയാണ് ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നത്. അതിനാലാണ് വഴകൾ വെട്ടിയതെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ന്യായീകരണം. ഏത്ത വാഴകളാണ് നശിപ്പിച്ചതെന്നും അനീഷ് പറയുന്നു.
വാഴവെട്ടുന്ന കാര്യം തന്നെ കെഎസ്ഇബി അറിയിച്ചിട്ടില്ലെന്ന് അനീഷ് പറയുന്നു. വാഴകൾ വെട്ടുന്നതിന് മുൻപ് തന്നെ യാതൊരു രീതിയിലും സമീപിക്കുകയോ നടപടികള്‍ അറിയിക്കുകയോ ചെയ്തില്ലെന്നും അനീഷ് പറഞ്ഞു.
അതേസമയം ട്രാന്സ്മിഷന് ഡയറക്ടറോട് സംഭവം അന്വേഷിക്കാൻ നിർദ്ദേശിച്ചതായി വെെദ്യുതമന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടൻ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Comments