കോഴിക്കോട്: പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചാരണമാണെന്ന് കോൺഗ്രസ് നേതാവ് വി. മുരളീധരൻ. ജെയ്‌ക്കിന് ഹാട്രിക് കിട്ടുമെന്നും അപ്പനോടും മകനോടും തോറ്റു എന്ന പേര് ലഭിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.
മത്സരം വ്യക്തികൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണ്. ജെയ്‌ക്കിന് ഒരു ഭാഗ്യം കിട്ടും. ഹാട്രിക് പൂർത്തിയാക്കാൻ കഴിയും. അപ്പനോടും മകനോടും തോറ്റുവെന്ന ഖ്യാതിയും ലഭിക്കും. ഇതിനായി ജെയ്‌ക്കിന് എല്ലാവിധ ആശംസകളും നേരുകയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകി. നേട്ടങ്ങളൈാന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് വില കുറഞ്ഞ, തറ പ്രചാരണവുമായി സിപിഎം ഇറങ്ങിയിരിക്കുന്നത്. എൽഡിഎഫിന്‌റെ ആരോപണങ്ങളെ പരമ പുച്ഛത്തോടെ പുതുപ്പള്ളിയിലെ ജനങ്ങൾ തള്ളിക്കളയുമെന്നും കെ. മുരളീധരൻ പറഞ്ഞു.
മാസപ്പടി വിവാദത്തിൽ യുഡിഎഫിനെ ന്യായീകരിച്ച മുരളീധരൻ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വീണാ വിജയന്റെ വരുമാനം മുഹമ്മദ് റിയാസ് കാംണിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും കാണിച്ചിട്ടില്ലെങ്കിൽ അയോഗ്യതയ്‌ക്ക് കാരണമാകുമെന്നും മുരളീധരൻ പറഞ്ഞു. നികുതി വെട്ടിപ്പ് അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്, പ്രതിപക്ഷമല്ല. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നതിനാലാണ് യുഡിഎഫ് ഒന്നും പറയാത്തതെന്നും മുരളീധരൻ ന്യായീകരിച്ചു.
Comments