തിരുവനന്തപുരം: അത്തം നാളിൽ പൂക്കളം ഒരുങ്ങി തുടങ്ങിയതോടെ പൂവിപണിയും സംസ്ഥാനത്ത് സജീവമായി. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽനിന്നും നിരവധി പൂക്കളാണ് അത്തം നാളിൽ എത്തിയിരിക്കുന്നത്. മുൻവർഷങ്ങളിലെ അപേക്ഷിച്ചു ഇത്തവണ കച്ചവടം മെച്ചപ്പെടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
തിരുവനന്തപുരത്തെ ചാല മാർക്കറ്റിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നുമുള്ള പൂവണ്ടി എത്തുന്നത്. ഇതിൽ പ്രധാനമായും തോവാളയിൽ നിന്നുമുള്ള പൂക്കളാണ് അധികവും. ഇതിന് പുറമേ കർണാടകയിൽ നിന്നും പൂക്കൾ എത്തുന്നുണ്ട്. സാധാരണ ഓണക്കാലത്തെ അപേക്ഷിച്ച് ഇക്കുറി വിപണിയിൽ നല്ല വിലക്കുറവുണ്ട്. എന്നാൽ ദിനം പ്രതി വിലയിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകുന്നുണ്ട്. ഇന്നത്തെ വിലയല്ല നാളെ. തിരുവോണം എത്തുന്നതോടെ വിലയിൽ വർദ്ധനവുണ്ടാകും എന്നാണ് പ്രതീക്ഷ.
Comments