ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യൻ സമൂഹം സ്വീകരിച്ചത് പരമ്പരാഗത രീതിയിൽ കയ്യിൽ രാഖി അണിയിച്ച്. ആര്യസമാജ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആർതി നാനക്ചന്ദ് ഷാനന്ദും സാംസ്‌കാരിക പ്രവർത്തക ഡോ.സാരെസ് പടയാച്ചിയും ചേർന്നാണ് പ്രധാനമന്ത്രിക്ക് രാഖി കെട്ടി കൊടുത്തത്.
‘വസുധൈവ കുടുംബകം’ എന്ന തത്വത്തിലാണ് ഞങ്ങൾ പ്രധാനമന്ത്രി സ്വീകരണം നൽകുന്നതെന്ന് ആർതി നാനക്ചന്ദ് ഷാനന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഞങ്ങളും ഭാരതീയരാണെന്ന അനുഭവമാണ് ഉണ്ടാക്കുന്നത്. ഒരു സഹോദരനേക്കാൾ ഒരു പിതാവിനെപ്പോലെയാണ് ഞങ്ങൾക്ക് പ്രധാനമന്ത്രി അവർ കൂട്ടിച്ചേർത്തു. വന്ദേമാതരം വിളികളോടെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിന് പുറത്തും തടിച്ചുകൂടിയിരുന്നു.
ജൊഹാന്നാസ്ബർഗിൽ നടക്കുന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടി ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം ദക്ഷിണാഫ്രിക്കൻ സന്ദർശനമാണിത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികമാണ് ഈ സന്ദർശനം. ബ്രിക്സ് ഉച്ചകോടിയ്‌ക്ക് ശേഷം ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഗ്രീസിലെ ഏഥൻസിലേക്ക് തിരിക്കും. 40 വർഷത്തിന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഗ്രീസ് സന്ദർശനം.
Comments