തിരുവനന്തപുരം: ഇന്ന് വാക്കുപറഞ്ഞ കെഎസ്ആര്‍ടിസി ശമ്പളം നാളെ നൽകുമെന്ന് മാനേജ്മെന്റ്. യൂണിയനുകളുമായുള്ള ചര്‍ച്ചയിലാണ് മാനേജ്മെന്റ് ഉറപ്പ് നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും അലവന്‍സും ഉൾപ്പടെ നാളെ നൽകാനാണ് പുതിയ തീരുമാനം. ഓണം അലവന്‍സ് 2,750 രൂപ. ശമ്പളവിതരണത്തിന് ധനവകുപ്പ് 40 കോടി അനുവദിച്ചു. ഇതോടെ സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് യൂണിയനുകള്‍ അറിയിച്ചു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇന്ന് വൈകിട്ടോടെ പരിഹാരം ഉണ്ടാകുമെന്നായിരുന്നു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞത്. ഇന്ന് വൈകിട്ടോടെ 40 കോടി നൽകുമെന്നാണ് ധനമന്ത്രിയും അറിയിച്ചിരുന്നത്. അത് കിട്ടിയാൽ ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. കേന്ദ്ര നയമാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മന്ത്രിയുടെ വാദം. ബൾക്ക് പർച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കി. ശമ്പളത്തിന് പകരം കൂപ്പൺ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പൺ കൊടുക്കാമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരണം.
Comments