തിരുവനന്തപുരം: സ്വർഗ്ഗത്തിലുള്ള ഹൂറിമാരിൽ ഭയങ്കര വിശ്വാസമുണ്ടെന്ന് ഇസ്ലാം മതപണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ നേതാവുമായ ഒ അബ്ദുള്ള. ഖുറാനിലൂടെ ദൈവം പറഞ്ഞത് മരണാനന്തരം മറ്റൊരു ജീവിതം ഉണ്ടെന്നാണ്. നല്ല രീതിയിൽ ജിവിച്ചാൽ എല്ലാർക്കും ഇഷ്ടം പോലെ ഹൂറികളെ കിട്ടും. അങ്ങനെ വിശ്വസിച്ചാൽ എന്താ കുഴപ്പമെന്നും അബ്ദുള്ള ചോദിച്ചു. ജനം ടിവിയുടെ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ള.
തങ്ങളുടെ കൺ മുന്നിലൂടെ അതിസുന്ദരികളായ, മികച്ച ശരീരഘടനയുള്ള പെൺകുട്ടികൾ കടന്നു പോകുമ്പോൾ ദൃഷ്ടി താഴ്‌ത്തണമെന്നാണ് ഇസ്ലാമിക വിശ്വാസം പറയുന്നത്. ആ കുട്ടിയെ നോക്കരുത്, പിൻ തുടരരുത്, മോശമായി പെരുമാറരുത്, ബലാത്സംഘം ചെയ്യരുത് എന്നാണ് അനുശാസിക്കുന്നത്. അതു പോലെ ജീവിച്ചാൽ അതിന് പ്രതിഫലമായി സ്വർഗ്ഗത്തിൽ ഹൂറിമാരെ കിട്ടും.
മുസ്ലീങ്ങൾ മാത്രമുള്ള ലക്ഷദ്വീപിൽ ഒരു പെൺകുട്ടിയേയും പിടിച്ച് കൊണ്ടു പോകുന്നില്ല, റേപ്പ് ചെയ്യുന്നുമില്ല. അവർ അവിടെ സുരക്ഷിതമായി നടക്കുകയാണ്. മുസ്ലീങ്ങൾ നൂറ് ശതമാനമുള്ള മറ്റ് സ്ഥലങ്ങളും ഇതി പൊലെയാണ്. ഞാൻ ജീവിതത്തിൽ വ്യഭിചരിച്ചിട്ടില്ല, ബലാത്സംഗം ചെയ്തിട്ടില്ല, അതിനുള്ള പ്രതിഫലം എനിക്ക് സ്വർഗ്ഗത്തിൽ ഹൂറികളിലൂടെ കിട്ടണ്ടേയെന്നും അബ്ദുള്ള ചോദിച്ചു.
Comments