ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയിൽ ചേർന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് ജുജ്‌നുവിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഗുദ്ധ പാർലമെന്റ്ിൽ സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൽക്കും കുട്ടികൾക്കും സുരക്ഷയില്ലെന്ന പരാമർശത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത്് നിന്ന് ഗുദ്ധയെ നീക്കം ചെയ്തിരുന്നു. പൊതുവേദിയിൽ ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി കണക്കുകൾ അടങ്ങിയ ഡയറി കൈവശം ഉണ്ടെന്ന് ഗുദ്ധ അവകാശപ്പെട്ടിരുന്നു. തുടർന്ന് പാർലമെന്റ് സ്‌മ്മേളനത്തിനെത്തിയ ഇയാളെ കോൺഗ്രസ് നേതാക്കന്മാരും എംഎൽഎമാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു.
കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ വിഷയത്തിൽ പരാജയപ്പെട്ടെന്നും ഗുദ്ധ ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ ശിവസേനയിൽ അംഗത്വം സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന്റെയും ശിവസേനയുടെയും നേട്ടങ്ങളെ ഉയർത്തിക്കാട്ടിയാണ് ഗുദ്ധ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.
Comments