കാസർകോട്: സദാനന്ദനും കുടുംബത്തിനും ഇനി ഇനി അടച്ചുറപ്പുള്ള സമാധാനമായി അന്തിയുറങ്ങാം. കാസർകോട് പാത്തിക്കര ആനമഞ്ഞളിലെ സദാനന്ദനും കുടുംബത്തിനും വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി നൽകിയത് സേവാഭാരതിയാണ്. കുടുംബത്തിനായി സേവാഭാരതി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ദിവസം നടന്നു.
750 സ്‌ക്വയർഫീറ്റിൽ കൊച്ചുകുടുംബത്തിന് ആവശ്യമായ എല്ലാംവിധ സൗകര്യങ്ങളോടും കൂടിയാണ് വിട് പണിതുയർത്തിയത്. രണ്ട് ബെഡ്‌റും, ഹാൾ, സിറ്റൗട്ട്, പൂജാമുറി, അടുക്കള, ബാത്ത്‌റൂം എന്നിവ വീട്ടിലുണ്ട്.
സദാനന്ദൻ രോഗിയായതൊടെയാണ് കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയത്. പത്ത് വർഷം മുൻപ് കിണറു പണിക്കിടെയാണ് സദാനന്ദന് അപകടം സംഭവിച്ചത്. ഭാര്യ അംബിക തൊഴിലുറപ്പ് ജോലി ചെയ്താണ് രണ്ട് മക്കളടങ്ങുന്ന കുടുംബം കഴിയുന്നത്. പത്ത് സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിലായിരുന്നു കുടുംബത്തിന്റെ താമസം.
സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിക്കുള്ള അർഹത പട്ടികയിൽ ഇടംപിടിച്ചിട്ടും കുടുംബത്തിന് വീട് നിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതർ ഇതിനിടെ മുൻഗണന മറികടന്ന് മറ്റ് പലർക്കും വീട് നൽകുകയും ചെയ്തു. ജില്ലാ കളക്ടർ, ആർഡിഒ, തഹസിൽദാർ തുടങ്ങിയവർക്ക് കുടുംബം പരാതി നൽകിയിരുന്നെങ്കിലും യാതൊരു ഫലമുണ്ടായില്ല.
ഒടുവിൽ വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സേവാഭാരതി വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. പുതിയതായി വാങ്ങിയ സ്ഥലത്താണ് വീട് നിർമ്മിച്ചത്. പനത്തടിയിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ സഹായത്തോടെയാണ് ഭൂമി വാങ്ങിയത്.
ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ, രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി.ബാബു എന്നിവർ ചേർന്നാണ് കുടുംബത്തിന് താക്കോൽ കൈമാറിയത്. നിരവധി സേവപ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
Comments