രാജ്യത്തിന്റെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലോകനേതാക്കളിൽ മതിപ്പുളവാക്കി എന്നതിൽ സംശയമില്ല. യുപിഐ ഉപയോഗിക്കുന്നതിനും സാങ്കേതികവിദ്യകളുമായി സഹകരിക്കുന്നതിനും നിരവധി രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെത്തി യുപിഐ സംവിധാനങ്ങൾ ഉപയോഗിച്ചും അതിന്റെ ഗുണങ്ങൾ അറിഞ്ഞതിനും പിന്നാലെ നിരവധി രാജ്യങ്ങളാണ് യുപിഐ ഉപയോഗപ്പെടുത്താൻ താത്പര്യം പ്രകടിപ്പിച്ചതെന്ന് റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിവേക് ദീപ് പറഞ്ഞു. യുപിഐ, ഡിജിലോക്കർ, ഭാഷിണി, ആധാർ, ഇ-സഞ്ജീവനി എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ച്ചറുകളുടെ ഗുണങ്ങളാണ് ലോകനേതാക്കൾ അനുഭവിച്ചറിഞ്ഞത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കൾക്ക് രാജ്യത്ത് യുപിഐ അനുഭവം ആസ്വദിക്കുന്നതിനായി ‘യുപിഐ വൺവേൾഡ്’ എന്ന സംവിധാനം കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരുന്നു. ഓരോ പ്രതിനിധികൾക്കും 1000 രൂപ വരെ വാലറ്റായും നൽകുകയും ചെയ്തു. ഇതുവഴി നിരവധി പേരാണ് ഡിജിറ്റൽ പേയ്‌മെന്റ് നടത്തിയത്. ഉച്ചകോടിക്ക് പിന്നാലെ ഈ സംവിധാനം സ്ഥിരമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായും വാർത്ത പുറത്തുവന്നിരുന്നു.ഇതുവഴി വിദേശികളായ ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. വിദേശത്തിരുന്ന ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനുള്ള സൗകര്യമായ ഭാരത് ബിൽ പേയ്‌നമെന്റ് സംവിധാനം യുകെയിലേക്കും വ്യാപിക്കാനും തീരുമാനമായി.
Comments