ജയ്പൂർ: സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ബലാത്സംഗങ്ങളെ പുരുഷത്വവുമായി ബന്ധിപ്പിച്ച് തികച്ചും നീചമായ പരാമർശം നടത്തിയ മന്ത്രി ശാന്തി ധരിവാൾ ഇപ്പോഴും മന്ത്രിസ്ഥാനത്ത് തുരുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹത്തെ അറബിക്കടലിൽ എറിയണം, പൊതുയോഗത്തിൽ സംസാരിക്കവെ ശെഖാവത്ത് പറഞ്ഞു.
രാജസ്ഥാൻ ബലാത്സംഗത്തിൽ ഒന്നാം സ്ഥാനത്താണ്, കാരണം ഇത് ‘പുരുഷന്മാരുടെ സംസ്ഥാന (മർദോ കാ പ്രദേശ്) മാണെന്നാണ് മന്ത്രി ശാന്തി ധരിവാൾ രാജസ്ഥാൻ നിയമസഭയിൽ ചിരിച്ച് കൊണ്ട് പറഞ്ഞത്. ധരിവാൾ ഈ അഭിപ്രായം പറഞ്ഞപ്പോൾ, നിയമസഭയിൽ ഇരിക്കുന്ന ചില കൊണ്ഗ്രെസ്സ് എംഎൽഎമാർ തലയറഞ്ഞു ചിരിക്കുന്നവീഡിയോ പുറത്ത് വന്നിരുന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
രാജസ്ഥാൻ തീർച്ചയായും വീര പുരുഷന്മാരുടെ സംസ്ഥാനമാണ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. പക്ഷെ അത് ശാന്തി ധരിവാൾ ധരിച്ചുവെച്ച രീതിയിലല്ല. രാജസ്ഥാന്റെ വീര പുരുഷൻമാർ കാരണമാണ് ഹിന്ദുമതവും സനാതന ധർമ്മവും ഇന്ന് ഭാരതത്തിൽ സജീവമായി നിലനിൽക്കുന്നത്. പൃഥ്വിരാജ് ചൗഹാൻ, ബാപ്പ റാവൽ, റാണ സംഗ, വീർ ദുർഗാദാസ്, റാവു ചന്ദ്ര സെൻ, മഹാറാണാ പ്രതാപ് എന്നിവർ രാജസ്ഥാനിൽ ജനിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മുടെ നാമം മറ്റെന്തെങ്കിലും ആകുമായിരുന്നു, അദ്ദേഹം പറഞ്ഞു.
ശാന്തി ധരിവാളിന്റെ പരാമർശം പുരുഷത്വത്തിന് കളങ്കമാണെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേർത്തു. ഈ പരാമർശത്തിലൂടെ സംസ്ഥാനം അപമാനിക്കപ്പെട്ടു. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ ഗെലോട്ട് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. രാജസ്ഥാനിൽ ‘ചെറിയ പെൺകുട്ടികൾ മുതൽ അദ്ധ്യാപികമാർ വരെ സുരക്ഷിതരല്ല’ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇനി രാജസ്ഥാൻ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദമോദി വ്യക്മാക്കിയിരുന്നു.
Comments