കൊളംബോ: ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച. ഇതിനിടെ മഴയെത്തിയത് കളി തടസപ്പെടുത്തി. 213 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. 10 ഓവറിൽ 40 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ദുനിത് വെല്ലാലഗെയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. 4 വിക്കറ്റെടുത്ത ഹസരംഗയും ഇന്ത്യയുടെ തകർച്ചയ്‌ക്ക് ആക്കം കൂട്ടി.
11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. ക്യാപ്റ്റൻ രോഹിത് ശർമയും ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയതെങ്കിലും പിന്നീട് ഗില്ലിനെ 12-ാം ഓവറിൽ പുറത്താക്കി ശ്രീലങ്ക കളിയുടെ കടിഞ്ഞാണെടുത്തു. അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിത് ശർമ്മയെയും പിന്നീട് വന്ന കോഹ്ലിയെയും തുടരെ മടക്കി വെല്ലാലാഗെ ഇന്ത്യയെ ഞെട്ടിച്ചു. 20-കാരന് മുന്നിൽ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.
പിന്നാലെ ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷൻ – കെ.എൽ രാഹുൽ സഖ്യം നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്ത് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും കൂട്ടുകെട്ട് പൊളിച്ച് വെല്ലാലഗെ കളി വീണ്ടും ലങ്കയ്‌ക്ക് അനുകൂലമാക്കി. രണ്ടക്കം കടക്കാനാവാതെ പാണ്ഡ്യയും ബുമ്രയും കുൽദീപും ജഡേജയുമടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെയും ശ്രീലങ്കൻ ബൗളർമാർ തകർത്തു. അക്‌സർ പട്ടേലും മുഹമ്മദ് സിറാജുമാണ് ക്രീസിൽ.
Comments