ന്യൂഡൽഹി: ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനത്തിന്റ പിടിയിൽ അമരുന്ന ഈ സാഹചര്യത്തിൽ സസ്യങ്ങളുടെയും കർഷകരുടെയും സംരക്ഷണത്തിന് വേണ്ടിയുള്ള ഭാരത സർക്കാരിന്റ നിയമങ്ങൾ ലോകത്തിന് മുഴുവൻ അനുകരണീയമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കർഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള സിമ്പോസിയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കർഷകരുടെ സംരക്ഷണത്തിനായി സസ്യ ജനിതക വിഭവങ്ങളുമായി സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിക്ക് അനുസൃതമായി കർഷകരുടെ അവകാശങ്ങളുടെ സംരക്ഷണ നിയമം (പിപിവിഎഫ്ആർ) അവതരിപ്പിക്കുന്നതിൽ ഇന്ത്യ മുൻകൈയെടുത്തു.
”രജിസ്റ്റർ ചെയ്യാത്ത ഒരു ഇനത്തിന്റെ ബ്രാൻഡ് ചെയ്യാത്ത വിത്തുകളുടെ ഉപയോഗം, പുനരുപയോഗം, സംരക്ഷിക്കൽ, പങ്കിടൽ, വിൽക്കൽ എന്നിവ ഉൾപ്പെടുന്ന നിരവധി അവകാശങ്ങൾ ഇന്ത്യ കർഷകർക്ക് നൽകുന്നു. കൂടാതെ, കർഷകർക്ക് സംരക്ഷണം ലഭിക്കുന്ന സ്വന്തം ഇനങ്ങൾ രജിസ്റ്റർ ചെയ്യാമെന്നും അവർ പറഞ്ഞു. ‘അത്തരമൊരു പ്രവൃത്തി ലോകത്തിന് മുഴുവൻ അനുകരണീയമായ ഒരു മാതൃകയായി വർത്തിക്കും,” രാഷ്ട്രപതി അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിലും ഇത് പ്രാധാന്യം നേടുന്നുവെന്ന് അവർ പറഞ്ഞു. പ്ലാന്റ് അതോറിറ്റി ഭവനും ഓൺലൈൻ പോർട്ടലും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് പ്രകൃതിയെയും മനുഷ്യനെയും സംയോജിപ്പിച്ചുകൊണ്ടുള്ള നയമാണ് നിലവിൽ ഭാരതം സ്വീകരിക്കുന്നത്.
Comments