ന്യൂഡൽഹി: ഡൽഹി ക്ലാസ് റൂം നിർമാണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.പി മനോജ് തിവാരി. വിജിലൻസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് എംപി ഇത് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസമാണ് വിജിലൻസ് ഡയറക്ടറേറ്റ് ലോകായുക്തയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഡൽഹി സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികളുടെ നിർമാണത്തിൽ വൻ ക്രമക്കേടുകളാണ് നടന്നത്. താത്കാലിക സ്കൂൾ കെട്ടിട്ടങ്ങൾ നിർമ്മിക്കാനായി 32 ലക്ഷം രൂപയാണ് ചിലവായത്. എന്നാൽ മുനിസിപ്പൽ കോർപ്പറേഷനുകൾ വെറും 9 ലക്ഷം രൂപ ചിലവിലാണ് സ്ഥിരം ക്ലാസ് മുറികൾ നിർമിച്ചത്. ക്ലാസ് മുറികളുടെ എണ്ണം 7,180 ൽ നിന്ന് 4,126-ായി കുറഞ്ഞുവെന്നും ലോകായുക്തയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കുന്നുണ്ട്. 2018ലാണ് വിഷയം ഉന്നയിച്ച് തിവാരി ഡൽഹി ലോകായുക്തയെ സമീപിച്ചത്.
അരവിന്ദ് കെജ്രിവാൾ നയിക്കുന്ന എഎപി സർക്കാർ കള്ളന്മാരുടെ സംഘമാണെന്നും സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വലിയ അഴിമതികളാണ് നടക്കുന്നതെന്നും തിവാരി പറഞ്ഞു. അഴിമതിക്കാരെ ജയിലിൽ അടയ്ക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി ഹരീഷ് ഖുറാന പറഞ്ഞത്. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനെയാണ് ബിജെപി എതിർക്കുന്നതെന്നായിരുന്നു ആംആദ്മിയുടെ വാദം.
Comments