തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി പിരിക്കുന്നതിലുൾപ്പെടെ സർക്കാരിന്റെ വീഴ്ചകൾക്കെതിരെ വിമർശനം ഉയരുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നത്. സി എ ജി വരെ സംസ്ഥാന സർക്കാരിന്റെ നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് വരുത്തി തീർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ട വിഹിതം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി നികുതി വരുമാനം ഗണ്യമായി കുറഞ്ഞു തുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരള പിഎസ്‌സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിന്റെ വരവും ചെലവും കണക്കാക്കി അർഹതപ്പെട്ട സഹായം നൽകിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹെലികോപ്റ്റർ യാത്രയ്‌ക്കും ലോക കേരളസഭയ്‌ക്കും ഉൾപ്പെടെയുള്ള ധൂർത്തും കാര്യക്ഷമമല്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് നിലവിലെ പ്രതിസന്ധിയ്‌ക്ക് കാരണമെന്നിരിക്കെയാണ് മുഖ്യമന്ത്രി കേന്ദ്രത്തെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നത്.
Comments