ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്ക് മുന്നിൽ അങ്ങേയറ്റം ദരിദ്രരാജ്യമാണ് ഇന്ന് പാകിസ്താനെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് .ഇന്ത്യ ഇന്ന് ചന്ദ്രനിൽ എത്തി. ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു . ഇന്ത്യക്ക് ഇന്ന് 600 ബില്യൺ ഡോളറിന്റെ ഖജനാവുണ്ട്. അതേസമയം, ചൈനയും അറബ് രാജ്യങ്ങളും ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്ന് 100 കോടി ഡോളർ വീതം യാചിക്കുകയാണ് പാകിസ്താൻ . ഇത്തരമൊരു സാഹചര്യത്തിൽ എന്ത് ബഹുമാനമാണ് നമുക്ക് അവർ നൽകുക ? നമ്മൾ ദാരിദ്രത്തിന്റെ വക്കിലാണ്.- നവാസ് ഷെരീഫ് പറഞ്ഞു.
പാകിസ്താന് ഈ അവസ്ഥ ഉണ്ടാക്കിയവർ രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികളാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. വിരമിച്ച കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, മുൻ ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ്, മുൻ ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാർ എന്നിവരാണ് രാജ്യത്തിന്റെ അവസ്ഥയ്‌ക്ക് കാരണം.
2017ൽ പാകിസ്താനിൽ ഇതായിരുന്നില്ല സ്ഥിതി. അക്കാലത്ത് മൈദയും നെയ്യും പഞ്ചസാരയുമെല്ലാം വിലക്കുറവിൽ കിട്ടുമായിരുന്നു. ആളുകളുടെ പോക്കറ്റിനനുസരിച്ചാണ് വൈദ്യുതി ബില്ലുകൾ വന്നിരുന്നത്. ഇന്ന് 30,000 രൂപ വരെയാണ് ജനങ്ങൾക്ക് വൈദ്യുതി ബിൽ ലഭിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികളെ പോറ്റാൻ ഇവർക്ക് പണമില്ല
1990-ൽ ഇന്ത്യ സാമ്പത്തിക പരിഷ്‌കരണ ഉത്തരവ് നടപ്പാക്കി. . അവരുടെ രാജ്യം ഇന്ന് എവിടെ എത്തിയെന്ന് നോക്കൂ. 1 ബില്യൺ ഡോളർ പോലുമില്ലാതിരുന്ന രാജ്യത്തിന് ഇന്ന് 600 ബില്യൺ ഡോളറുണ്ട്.ഇന്ന് നമ്മൾ ഒരു യാചക രാജ്യമായി മാറിയിരിക്കുന്നു. ഇത് നാണക്കേടാണ്. – നവാസ് ഷെരീഫ് പറഞ്ഞു.
Comments