ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ കലാശപ്പോരിൽ മഴ വില്ലനായെങ്കിലും ഇന്ത്യക്ക് സ്വർണം. അഫ്ഗാൻ ഇന്നിംഗ്‌സ് 18.2 ഓവറിൽ 112-5ൽ നിൽക്കുമ്പോഴാണ് മത്സരം മഴമൂലം നിർത്തിവെച്ചത്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെ ടോപ് സീഡായ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. നേരത്തെ വനിതാ ടീമും ക്രിക്കറ്റിൽ സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം ഋതുരാജ് ഗെയ്ക്വാദിനും സ്വന്തമായി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അഫ്ഗാനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞ് മുറുകുകയായിരുന്നു. ഓപ്പണർ സുബൈദ് അക്ബാരിയുടെ(5) വിക്കറ്റാണ് ശിവം ദുബെയാണ് ഇന്ത്യക്ക് ആദ്യം വീഴ്‌ത്തിയത്. മുഹമ്മദ് ഷെഹ്‌സാദിനെ(4) അർഷ്ദീസ് സിംഗും പുറത്താക്കി. ഷദീഹദുള്ള കമാലിന്റെ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാൻ സ്‌കോർ 100 കടത്തിയത്.
52-5ലേക്ക് കൂപ്പുകുത്തിയശേഷം നൈബും കമാലും ചേർന്നാണ് അഫ്ഗാൻ സ്‌കോർ 112ൽ എത്തിച്ചത്. കമാൽ (49) റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.