ഇന്ത്യയുടെ ബാറ്റിംഗ് സുസജ്ജം, ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള ടീം. ഇങ്ങനെയോക്കെ പറയാമെങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ കല്ലുകടി ഇതുവരെയും ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. നാലാം നമ്പറില്‍ യുവരാജ് എന്ന അതികായന്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ പോന്നൊരു താരം ഇനിയും ടീമിലേക്ക് വന്നിട്ടില്ലെന്നത് വ്യക്തം. ലോകകപ്പിലെ ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയക്കതിരെ നാമത് കണ്ടതാണ്. ആദ്യ രണ്ടുവിക്കറ്റ് വീണ ആടിയുലഞ്ഞ് നിന്ന ടീമിനെ കരയ്‌ക്കടുപ്പിക്കാനുള്ള ചുമതലയുമായി നാലാം നമ്പരില്‍ ഇറങ്ങിയ ശ്രേയസിന് മൂന്ന് പന്തുകള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളു. ഒരു റണ്ണുപോലും എടുക്കാതെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം കൂടാരം കയറി.
എന്നാല്‍ താരത്തിന് ഇനിയും സമയം നല്‍കണമെന്നാണ് പറഞ്ഞു വരുന്നതെങ്കില്‍. ഇത് ഒരു ലോകകപ്പാണെന്നും ഇവിടെ അധികം പരീഷണങ്ങള്‍ക്ക് അവസരം ഇല്ലെന്നും പറയേണ്ടിവരും. കാരണം ലോകകപ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ഈ നാലാം നമ്പരില്‍ സമാനതകളില്ലാത്ത പരീക്ഷണം നടത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് 11 പേരെയാണ് യുവരാജിന് പകരമായി നാലാം നമ്പറില്‍ അരക്കിട്ട് ഉറപ്പിക്കാന്‍ ശ്രമിച്ചത്. അവരെക്കൊണ്ടെന്നും പറ്റൂല സാറെ എന്ന സിനിമ ഡയലോഗ് പോലെയായിരുന്നു പല പരീക്ഷണങ്ങളുടെയും ആകെ തുക.
നാട്ടിലെ സാഹചര്യങ്ങളില്‍ മാത്രമാണ് മികവ് പുലര്‍ത്തുന്നതെന്ന കാരണം പറഞ്ഞായിരുന്നു യുവരാജിനെ ഇന്ത്യ പടികടത്തിയത്.പിന്നീട് വന്നവര്‍ക്കാര്‍ക്കും ആ പോരാളിയുടെ നിഴല്‍ പോലും ആകാന്‍ കഴിഞ്ഞില്ലെന്നത് ചരിത്രം. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ദീനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഇടയ്‌ക്ക് വന്നു പോയ റായ്ഡുവും നാലാം സ്ഥാനത്തേക്ക് വന്നെങ്കിലും അവരൊന്നും മതിയാകുമായിരുന്നില്ല ആ വിടവ് നികത്താന്‍. നായകന്‍ രോഹിത് ശര്‍മ്മ ലോകകപ്പ് കാമ്പെയിന്‍ തുടങ്ങും മുന്‍പേ ഇന്ത്യയുടെ നാലാം നമ്പര്‍ വലിയൊരു വെല്ലുവിളിയാണെന്ന് വിലയിരുത്തിയിരുന്നത്. ആദ്യ മത്സരത്തില്‍ തന്നെ അത് അടിവരയിടുമ്പോള്‍ ഭാവി ഇനി എന്താണെന്ന് കണ്ടു തന്നെ അറിയണം.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നയാള്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ ആകണമെന്നാണ് യുവരാജിന്റെ ഉപദേശം. തകര്‍ച്ചയ്‌ക്ക് ശേഷം കരകയറാന്‍ ടീം ശ്രമിക്കുമ്പോള്‍ ശ്രേയസ് കുറെക്കൂടി വിവേകം കാണിക്കണമെന്ന് പറയുന്ന യുവരാജ്, കെഎല്‍ രാഹുലിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്..